വെല്ലിങ്ടണ്‍: മുസ്ലിം പള്ളിയില്‍ ഭീകരാക്രമണമുണ്ടായതിന്റെ സാഹചര്യത്തില്‍ ന്യൂസീലാന്‍ഡില്‍ തോക്കുകളുടെ വില്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ ആണ് ഉത്തരവിറക്കിയത്. തോക്കുകളുടെ വില്പന നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് വന്‍തോതില്‍ വില്പന നടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.
പ്രഹരശേഷി കൂടുതലുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വില്പനയ്ക്കാണ് അടിയന്തിരമായി നിരോധനം കൊണ്ടുവരുന്നത്. നിരോധനം നിലവില്‍ വന്നാല്‍ പുതിയതായി തോക്കുകള്‍ വാങ്ങുന്നതിന് പ്രത്യേക അനുമതി ആവശ്യമായിവരും. അധികം വൈകാതെ ജനങ്ങളുടെ കൈവശമുള്ള തോക്കുകള്‍ക്കും നിരോധനം ബാധകമാക്കുമെന്നും ജസീന്ത വ്യക്തമാക്കി.
ജനങ്ങള്‍ക്കിടയിലുള്ള തോക്കുകള്‍ തിരികെ വാങ്ങുന്നതിന് പ്രത്യേക പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട് തോക്കുകള്‍ കൈവശമുള്ളവര്‍ തിരികെ നല്കുന്ന തോക്കുകള്‍ സര്‍ക്കാര്‍ പണം നല്കി വാങ്ങും. തോക്കുകള്‍ കൈവശം വയ്ക്കാനുള്ള സമയപരിധി അവസാനിച്ചതിന് ശേഷവും അവ മടക്കിനല്‍കിയില്ലെങ്കില്‍ പിഴയും തടവും അടക്കമുള്ള ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: