ശ്രീനഗര്‍ : ജമ്മു കശ്മീരിലെ സോപോറില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. ഒരു സൈനികനും ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. രണ്ട് തവണയായി സോപാറിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്.
തുടര്‍ന്ന് സൈന്യവും, പോലീസും സംയുക്തമായി ഭീകരര്‍ക്കെതിരെ തിരിച്ചടിച്ചു. സുരക്ഷാ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് മൂന്നു ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് സൂചന. ഇവര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്. വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം സിആര്‍പിഎഫ് ജവാന്മാര്ക്ക് നേരെ നേരിട്ട് ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഭീകരാക്രമണമാണിത്. കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും, മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുല്‍ഗാമില്‍ നിന്ന് ജമ്മുവിലെത്തിയ ഭീകരന് ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. ജാവീദ് ഭട്ട് എന്ന് പേരുള്ള ഈ ഭീകരനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: