കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏപ്രില്‍ അഞ്ചിലേക്ക് വാദം കേള്‍ക്കല്‍ മാറ്റി. ഹൈക്കോടതി വിധിയനുസരിച്ചാണ് വനിത ജഡ്ജി അധ്യക്ഷയായ സിബിഐ കോടതിയാണ് കേസ് പരിഗണിച്ചത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് ആദ്യം പരിഗണിച്ചത്. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കേസ് സിബിഐ കോടതിയിലേക്ക് മാറ്റുകയായിരുന്നു. വിചാരണ ആറ് മാസത്തിനകം പൂര്‍ത്തീകരിക്കണം എന്നും ഹൈക്കോടതി സിബിഐ കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം പ്രതിഭാഗം കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതായി കോടതി വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. നടന് ദീലിപും. പള്‍സര്‍ സുനിയും അടക്കം 11 പേരാണ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: