ചെന്നൈ: ഡോക്ടറുടെ അസാന്നിധ്യത്തില്‍ നേഴ്സുമാര്‍ പ്രസവമെടുക്കുന്നതിനിടെ കഴുത്ത് വേര്‍പെട്ട് ശിശു മരിച്ചു. ചൊവ്വാഴ്ച രാത്രി കാഞ്ചീപുരം ജില്ലയിലെ കൂവത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ ്ഈ ദാരുണമായ സംഭവമുണ്ടായത്.
കൂവത്തൂര്‍ സ്വദേശിയായ യുവതിയെ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പാള് ഡോക്ടര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് യുവതിയുടെ നില വഴളായതോടെ നേഴ്സുമാര്‍ പ്രസവമെടുക്കുകയായിരുന്നു. ഇവര്‍ കുട്ടിയെ പുറത്തെടുത്തപ്പോള്‍ തല വേര്‍പെട്ടു.
ഉടന്‍ തന്നെ നേഴ്സുമാര്‍ ശിശുവിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. യുവതിയെ പിന്നീട് അടുത്തുളള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവജാതശിശുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആശുപത്രിക്കു മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: