കൊല്ലം : ഓച്ചിറയില്‍ രാജസ്ഥാന് സ്വദേശികളുടെ മകളായ 13 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളായ നാലുപേര്‍ക്കുമെതിരെ പോക്സോ ചുമത്തി. തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കി 13 കാരിയെ തട്ടിക്കൊണ്ടുപോയത്.
തടയാന്‍ ശ്രമിച്ച അച്ഛനമ്മമാരെ മര്‍ദ്ദിച്ച് അവശരാക്കി വഴിയില്തള്ളിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കേസെടുത്തതെന്നും ആരോപണ ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ പെണ്‍കുട്ടിയുമായി ബെംഗളൂരുവിലേക്ക് കടന്ന പ്രതികളെ കണ്ടെത്താന്‍ കേരളാ പോലീസ് ബെംഗളൂരു പോലീസിന്റെ സഹായം തേടി. പ്രതി റോഷന് പെണ്‍കുട്ടിയുമായി ബെംഗളൂരുവിലേക്ക് കടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേരളാ പൊലീസ് ബാംഗ്ലൂര്‍ പൊലീസിന്റെ സഹായം തേടിയത്. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: