മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്സ് തകര്‍ച്ചയുടെ വക്കിലാണെന്നും കടുത്ത സാമ്പത്തിക ഞെരുക്കമാണ്് അനുഭവപ്പെടുന്നതെന്നും കാണിച്ച് നിരവധി നിര്‍ദേശങ്ങളടങ്ങുന്ന കത്ത് പൈലറ്റുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്കി. ഈ മാസം അവസാനത്തോടെ ശമ്പള കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ വിമാനം പറത്തില്ലെന്ന് പൈലറ്റുമാര്‍ വിമാന കമ്പനി അധികൃതരെ അറിയിച്ചിരുന്നു.
പ്രതിസന്ധി മറികടക്കുന്നതില്‍ ജെറ്റ് എയര്വേയ്സില് അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വ്യോമയാനമന്ത്രി സുരേഷ് പ്രഭു വ്യോമയാന സെക്രട്ടറിയുമായി അടിയന്തര ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 119 വിമാനങ്ങളാണ് ജെറ്റ് എയര്‍വെയ്സിനുള്ളത്. ഇതില്‍ 41 എണ്ണം ഇപ്പോള്‍ സര്‍വ്വീസിന് ലഭ്യമാണ്. നൂറു കോടി ഡോളര്‍( 7000 കോടി രൂപ) കടമാണ് ജെറ്റ് എയര്‍വെയ്സിന് ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: