ഐപിഎല്ലില്‍ മൂന്ന് തവണ മുത്തമിട്ട മുംബൈ ഇന്ത്യന്‍സ് ഇത്തവണയും പ്രതീക്ഷയിലാണ്. ഹിറ്റ്മാന് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ നാലാം കിരീടം മുന്നില്‍ കാണുന്നു. താര ലേലത്തില്‍ യുവരാജ് സിങ്ങിനെ ടീമിലെത്തിച്ച് ആദ്യ പടി ഗംഭീരമാക്കി. ഇന്ത്യന്‍ താരങ്ങളുടെ നീണ്ട നിര ഇത്തവണയും മുംബൈക്കൊപ്പമുണ്ട്. രോഹിത് ശര്‍മ നയിക്കുന്ന ബാറ്റിങ് നിര ശക്തം. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്, വിന്‍ഡീസ് താരം എവിന്‍ ലൂയിസ്, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ്, ആദിത്യ തരെ എന്നിവര്‍ രോഹിതിന് പിന്നില്‍ അണിനിരക്കും. കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ബെന്‍ കട്ടിങ് എന്നീ ഓള് റൗണ്ടര്‍മാര്‍ മുംബൈയെ മുന്നോട്ടുനയിക്കാന്‍ പോന്നവര്‍. ബൗളിങ്ങില്‍ ജസ്്പ്രീത് ബുംറ-ലാസിത് മലിംഗ സഖ്യത്തിലാണ് പ്രതീക്ഷ. ഓസീസ് താരം ജെയ്സണ്‍ ബെഹ്രന്‍ഡോര്‍ഫ്, മിച്ചല്‍ മക്ലിനാഖന്, മായങ്ക് മാര്‍ക്കണ്ടെ എന്നിവര്‍ ബൗളിങ്ങില്‍ കൂടുതല്‍ കരുത്തേകും.
മുംബൈ ടീം:
രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ക്രൂണാല്‍ പാണ്ഡ്യ, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ്, മായങ്ക് മാര്ഖണ്ടെ, രാഹുല്‍ ചാഹര്‍, അന്‍കുല്‍ റോയ്, സിദേഷ് ലാഡ്, ആദിത്യ താരെ, കീറണ്‍ പൊള്ളാര്‍ഡ്, എവിന്‍ ലൂയിസ്, ബെന്‍ കട്ടിങ്ങ്, മിച്ചല്‍ മക്ലിനാഖന്, ആദം മില്‍നെ, ജെയ്സണ്‍ ബെഹ്രന്‍ഡോര്‍ഫ്, ക്വിന്റണ്‍ ഡി കോക്ക്, ജയന്ത് യാദവ്, ബാരീന്ദര്‍ സിങ്ങ് സ്രാന്‍, ലാസിത് മലിംഗ, യുവരാജ് സിങ്ങ്, അന്മോല്പ്രീത് സിങ്ങ്, പങ്കജ് സിങ്ങ്, രാസിക് ദാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: