ന്യൂദല്‍ഹി: വലിയ വിഷമഘട്ടത്തിലൂടെ കടന്നുപോയ വര്‍ഷമാണ് 2013 ഐപിഎല്‍ സീസണെന്ന് മുന്‍ ഇന്ത്യന്‍ നായകന് എം.എസ്. ധോണി. ‘റോര്‍ ഓഫ് ദ ലയണ്‍’ എന്ന ഡോക്യുമെന്ററിയിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് മനസ്സുതുറന്നത്. നേരത്തെ 2013 സീസണില്‍ വാതുവച്ചെന്ന ആരോപണത്തില്‍ ടീമിനെ ലോധ കമ്മിറ്റി രണ്ട് വര്‍ഷത്തേക്ക് വിലക്കിയിരുന്നു.
2013 സീസണില്‍ വലിയ പ്രതിസന്ധി നേരിട്ടു. തങ്ങള്‍ കോഴ നടത്തിയെന്ന വാദം പല കോണില്‍നിന്നും ഉയര്‍ന്നുവന്നു. അത്തരം സാഹചര്യത്തെ തരണം ചെയ്യാന്‍ വിഷമിച്ചിരുന്നെന്നും ധോണി പറഞ്ഞു.
തെറ്റ് ചെയ്തത് ടീം മാനേജ്മെന്റാണ്, താരങ്ങളല്ല. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയരായത് താനടക്കമുള്ള ചെന്നൈ സൂപ്പര്‍ കിങ്സ് താരങ്ങള്‍. പലപ്പോഴും തന്റെ പേരും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നു. ആര്‍ക്കുവേണമെങ്കിലും വാതുവെക്കാം. അമ്പയര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ബാറ്റ്സ്മാന്മാര്ക്കും നടത്താം. എന്നാല്‍ തനിക്ക് ക്രിക്കറ്റാണ് ഏറ്റവും വലുത്. ക്രിക്കറ്റിലൂടെയാണ് ഇന്നു കാണുന്ന നിലയിലേക്ക് ഉയര്‍ന്നത്. തന്നെ സംബന്ധിച്ചിടത്തോളം കൊലപാതകത്തെക്കാള്‍ വലിയ കുറ്റമാണ് വാതുവെപ്പ.്
മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് തെറ്റുപറ്റിയിട്ടുണ്ട്, എന്നാല്‍ താരങ്ങള്‍ക്ക് ഇതില്‍ എന്താണ് പങ്കെന്നും ധോണി ചോദിച്ചു. ആളുകളുടെ സംസാര വിഷയം ഒത്തുകളിയും വാതുവെപ്പുമായി മാറി. ആദ്യം ഉയര്ന്നുവന്നത്് ഗുരുനാഥ് മെയ്യപ്പന്റെ പേര്്. അദ്ദേഹം അന്ന് ടീമിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ആരായിരുന്നുവെന്ന് അറിയില്ല. ടീം ‘ഉടമസ്ഥന്, പ്രിന്‍സിപ്പിള്‍, മോട്ടിവേറ്റര്‍’, ഇതില്‍ ആരായിട്ടാണ് അദ്ദേഹം ടീമിനൊപ്പം ഉണ്ടായിരുന്നതെന്ന് താനടക്കമുള്ള താരങ്ങള്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. ടീം ഉടമസ്ഥനായ ശ്രീനിവാസന്റെ മരുമകനായാണ് ഞങ്ങള്‍ക്ക് പരിചയം. 2016, 2017 വര്‍ഷങ്ങളില്‍ വിലക്ക് നേരിട്ട ചെന്നൈ അടുത്ത വര്‍ഷം കിരീടം നേടി മികച്ച തിരിച്ചുവരവ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: