തിരുവനന്തപുരം: കായിക മന്ത്രി ഇ.പി. ജയരാജന്റെ കടുത്ത തീരുമാനത്തെ തുടര്‍ന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രസിഡന്റു സ്ഥാനത്തു നിന്നും ടി.പി. ദാസന് പുറത്തേക്ക്. പകരം നിലവിലെ വൈസ് പ്രസിഡന്റ് മേഴ്സിക്കുട്ടനെ പ്രസിഡന്റാക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ്് ഉത്തരവ് ഇറങ്ങും. കണ്ണൂരിലെ ഒ.കെ ബിനീഷാവും പുതിയ വൈസ് പ്രസിഡന്റ്. അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡിലും അഴിച്ചുപണിയുണ്ടാകും.
കായികതാരം തന്നെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ആകണമെന്ന മന്ത്രി ഇ.പി.ജയരാജിന്റെ കടുംപിടുത്തമാണ് ദാസന് പുറത്തേക്കുള്ള വഴി തുറന്നത്. ദാസനെ മാറ്റുന്നത് സംബന്ധിച്ച് അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് നേരത്തെ നടന്ന സിപിഎം സെക്രട്ടേറിയറ്റില്‍ തീരുമാനമാകാതെ പിരിഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടേറിയറ്റിലാണ് ടി.പി. ദാസനെ മാറ്റാനുള്ള അന്തിമ തീരുമാനം കൈകൊണ്ടത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ഒളിമ്പ്യന്‍ അഞ്ജു ബോബി ബോര്‍ജിനെ മാറ്റിയാണ് ഇടതു സര്‍ക്കാര്‍ ടി.പി. ദാസനെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി നിയമിച്ചത്. കായിക താരത്തെ മാറ്റി രാഷ്ട്രീയക്കാരനെ പ്രസിഡന്റായി നിയമിച്ചതിനെതിരേ അന്നേ ആക്ഷേപമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: