ന്യൂദല്‍ഹി: ഐപിഎല്ലില്‍ കഴിവ് തെളിയിച്ച് ലോകകപ്പ് ടിക്കറ്റ്് നേടാന്‍ ഓസീസിന്റെ മുന്‍ നായകന് സ്റ്റീവ് സ്മിത്തും മുന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണറും തയ്യാറെടുക്കുകയാണ്്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട ഇരുവരുടെയും ഒരു വര്‍ഷത്തെ വിലക്ക് ഈ മാസം അവസാനത്തോടെ തീരും.
ഐപിഎല്ലില്‍ തകര്‍ത്തടിച്ചാലേ സ്മിത്തിനും വാര്‍ണര്‍ക്കും ലോകകപ്പിനുള്ള ഓസീസ് ടീമില്‍ കയറിക്കൂടാനാകൂ. നാളെ ആരംഭിക്കുന്ന ഐപിഎല്‍ മെയ് 12ന് അവസാനിക്കും. മെയ് 30 ന് ഇംഗ്ലണ്ടില്‍ ഐസിസി ലോകകപ്പ് ആരംഭിക്കും.
രാജ്യാന്തര മത്സരങ്ങളില്‍ നിന്നാണ് സ്മിത്തിനെയും വാര്‍ണറെയും വിലക്കിയിരിക്കുന്നത്. ക്ലബ്ബ് മത്സരങ്ങളില്‍ വിലക്ക് ബാധകമല്ല. പക്ഷെ കഴിഞ്ഞ വര്‍ഷം ഐപിഎല്‍ ഭരണസമിതില്‍ ഇവരെ ഐപിഎല്ലില്‍ കളിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു.
ഇരുവരും അടുത്തിടെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്നു. പക്ഷെ പരിക്കിനെ തുടര്‍ന്ന് രണ്ട് പേര്‍ക്കും തുടക്കത്തില്‍ തന്നെ പിന്മാറേണ്ടിവന്നു. അതിനാല്‍ ഐപിഎല്ലിലെ ഇവരുടെ പ്രകടനം കാത്തിരിക്കുകയാണ് ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍.
നാളെ ബെംഗളൂരുവില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തോടെ ഐപിഎല്‍ ആരംഭിക്കും. സണ്‍റൈസേഴ്സ് ഹൈദരാബാദിനായി പാഡണിയുന്ന വാര്‍ണര്‍ ഞായറാഴ്ച കളിക്കളത്തിലിറങ്ങും. കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് അന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.
സ്മിത്ത് രാജസ്ഥാന് റോയല്‍സിനായാണ് കളിക്കുന്നത്. രാജസ്ഥാന് ആദ്യ മത്സരത്തില്‍ തിങ്കളാഴ്ച ദല്‍ഹി ക്യാപ്പിറ്റല്‍സുമായി ഏറ്റുമുട്ടും.
ലോകകപ്പിന് മുമ്പ് സ്മിത്തിന്റെയും വാര്‍ണറുടെയും വിലക്ക് അവസാനിക്കുമെങ്കിലും ഇരുവര്‍ക്കും ഓസീസ് ടീമില്‍ തിരിച്ചെത്താന്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെയ്ക്കേണ്ടിവരുമെന്ന് മുന്‍ ഓസീസ് നായകന് റിക്കി പോണ്ടിങ്ങ് പറഞ്ഞു.
ഇവരുടെ അഭാവത്തില്‍ ഓസ്ട്രേലിയ ഇന്ത്യക്കെതിരായ പരമ്പര സ്വന്തമാക്കി. ഓസീസ് ടീം മികച്ച ഫോമിലാണ്. വാര്‍ണറും സ്മിത്തും ഉയര്‍ന്ന നിലയിലുള്ള മത്സരങ്ങള്‍ കളിച്ചിട്ട് ഏറെ നാളായി. അതിനാല്‍ ഐപിഎല്ലില്‍ മിന്നിയാലേ ടീമില്‍ സ്ഥാനമുറപ്പാകൂ. പോണ്ടിങ്ങ് കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: