ന്യൂദല്‍ഹി: അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, നാഷണല്‍ ഇലക്ഷന് വാച്ച് എന്നീ സംഘടനകള്‍ ചേര്‍ന്ന് നടത്തിയ എംപിമാരുടെ സ്വത്തു വിവരം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നു. 153 സിറ്റിങ് എംപിമാരുടെ, 2009 മുതല്‍ 2014 വരെയുളള്ള കാലയളവിലെ സ്വത്താണ് വിശകലനം ചെയ്തിരിക്കുന്നത്.
ഇതു പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം വര്‍ധന മുസ്ലിം ലീഗ് എംപി ഇ.ടി. മുഹമ്മദ് ബഷീറിന്റെ സ്വത്താലാണ്. ഇടിയുടെ സ്വത്ത് 2018 ശതമാനം (22 മടങ്ങ്) ആണ് വര്‍ധിച്ചത്. തൃണമൂല്‍ കോണ്ഗ്രസിന്െസ എംപി ശിശിര്‍ കുമാര്‍ അധികാരിയാണ് രണ്ടാമത്, വര്‍ധന 1700 ശതമാനം.
കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിന്റെ സ്വത്ത് 702 ശതമാനമാണ് കൂടിയത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയയുടെ സ്വത്ത് 573 ശതമാനവും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ സ്വത്ത് 304 ശതമാനവും വര്‍ധിച്ചു.
എഐഎഡിഎംകെ എംപി പി. വേണുഗോപലിന്റെ ആസ്തി 1281 ശതമാനം കൂടി. നാമനിര്‍ദ്ദേശ പത്രികക്കൊപ്പം നല്കിയ സത്യവാങ്ങ്മൂലത്തില്‍ നിന്നാണ് കണക്കുകള്‍ ശേഖരിച്ചിരിക്കുന്നത്.
ബിജെപി എംപി ഡോ. രാംശങ്കര്‍ കത്തേരിയയുടെ ആസ്തി 869 ശതമാനം കൂടിയപ്പോള്‍ ശത്രുഘ്നന്‍ സിന്‍ഹയുടെ സ്വത്തില്‍ 778 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. വരുണ്‍ ഗാന്ധി (625) സദാനന്ദ ഗൗഡ (588) അര്ജുന് രാം മേഘ്വാള് (592). അഞ്ചു വര്‍ഷം കൊണ്ട് എംപിമാരുടെ ആസ്തിയിലുള്ള ശരാശരി വര്‍ദ്ധന 142 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: