തിരുവനന്തപുരം: ഞാന്‍ ഇവിടെത്തന്നെയുണ്ട്. എനിക്ക് നിങ്ങളെ അറിയാം… തിരുവനന്തപുരം പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകളിലെ വാചകങ്ങളാണിത്. എംപിയെ കാണാനില്ലെന്ന വോട്ടര്‍മാരുടെ പരക്കെയുള്ള ആക്ഷേപത്തെത്തുടര്‍ന്ന് പണികിട്ടുമെന്നായതോടെയാണ് മറുപടിയായി പുതിയ പരസ്യവാചകവുമായി ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
പത്ത് വര്‍ഷമായി തിരുവനന്തപുരത്തെ എംപിയായ ശശി തരൂരിന് ഇന്നും മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങള്‍ പോലും അറിയില്ല. മണ്ഡലത്തിലെ ഉദ്ഘാടനങ്ങള്‍ക്കും കേന്ദ്ര കോണ്‍ഗ്രസ് നേതാക്കളുടെ യോഗങ്ങളിലും മാത്രമാണ് തരൂര്‍ പ്രത്യക്ഷപ്പെടാറുള്ളത്. തരൂര്‍ വീണ്ടും സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ എംപിയെ കണ്ടവരുണ്ടോ എന്ന ചോദ്യം സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി. ഇതേ തുടര്‍ന്നാണ് പുതിയ പരസ്യ വാചകവുമായി വന്നത്. ആദ്യം പ്രദര്‍ശിപ്പിച്ച ഫ്ളക്സുകളില്‍ നിങ്ങളെ അറിയുന്ന, നിങ്ങളുടെ തരൂര്‍ എന്നായിരുന്നു വാചകം
തിരുവനന്തപുരം ജനത കഷ്ടത അനുഭവിച്ചപ്പോഴൊന്നും അവിടെയെങ്ങും തരൂരിനെ കണ്ടിരുന്നില്ല. ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ രൂക്ഷത അനുഭവിച്ചത് തിരുവനന്തപുരം മണ്ഡലത്തിലെ ജനങ്ങളായിരുന്നു. മത്സ്യബന്ധനത്തിനു പോയ ഉറ്റവരെ കാണാതായി ദിവസങ്ങളോളം തീരദേശ ജനത ദുഃഖം അനുഭവിച്ചു, തരൂര്‍ കാര്യമായി ഒന്നും ചെയ്തില്ല. കാലവര്‍ഷക്കെടുതിയില്‍ ജനം ദുരിതം അനുഭവിച്ചപ്പോഴും തരൂര്‍ എത്തിയത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍. അതിനാലാണ് ജാതിമത ഭേദമന്യേയുള്ള മണ്ഡലത്തിലെ വോട്ടര്‍മാര്‍ എംപിയെ കണ്ടവരുണ്ടോ എന്ന ചോദ്യം ഉന്നയിച്ചത്. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചരണത്തിന് വ്യാപക പിന്തുണ ഉണ്ടായതോടെയാണ് പുതിയ പരസ്യവാചകങ്ങളുമായി തരൂര്‍ രംഗത്ത് ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: