വയനാട്ടിലെ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വയനാട് ലോകസഭാ മണ്ഡലം.
രൂപീകൃതമായ 2009ല്‍ യുഡിഎഫിനെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിന് വിജയിപ്പിച്ച മണ്ഡലം. യുഡിഎഫ് സ്ഥാനാര്‍ഥി എംഐ ഷാനവാസ് 1,53,439 വോട്ടിന്റെ വന്‍ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. സിപിഐയിലെ എം. റഹ്മത്തുള്ളയായിരുന്നു എതിര്‍സ്ഥാനാര്‍ഥി. എന്നാല്‍ 2014 ല്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ ഷാനവാസിന് സാധിച്ചില്ല. സിപിഐയിലെ തന്നെ സത്യന് മൊകേരിക്കെതിരെ 20,870 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് നേടാനായത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങലില്‍ നാലിലും എല്‍ഡിഎഫിനായിരുന്നു വിജയം.
വന്യമൃഗശല്യത്തില്‍ നിന്നുള്ള സംരക്ഷണം, കാര്‍ഷിക ടൂറിസം പാക്കേജുകള്‍, ചിരകാലാഭിലാഷമായ നഞ്ചന്‍ഗോഡ് വയനാട് റെയില്‍ പദ്ധതി, വയനാട് മെഡിക്കല്‍ കോളേജ്, കടങ്ങള്‍ എഴുതിത്തള്ളി കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കല്‍, പടിഞ്ഞാറത്തറപൂഴിത്തോട് ചുരം രഹിത ബദല്‍ പാത, രാത്രിയാത്രാ നിരോധനം പിന്‍വലിക്കല്‍ ഇങ്ങനെ നിരവധി ആവശ്യങ്ങളാണ് വയനാട്ടില്‍ ഉന്നയിക്കപ്പെടുന്നത്. 3500 കോടിയോളം രൂപയുടെ നഷ്ടമാണ് പ്രളയം വയനാടിന് ഏല്‍പ്പിച്ചത്. കാര്‍ഷിക മേഖലയിലെ നഷ്ടം ആയിരം കോടിക്ക് മുകളിലാണ്. നിരവധി കര്‍ഷകരാണ് വയനാട്ടില്‍ ആത്മഹത്യ ചെയ്തത്.
കഴിഞ്ഞതവണ ബിജെപിയിലെ പി.ആര്. രശ്മില്‍നാഥ് എണ്‍പതിനായിരത്തില്‍പ്പരം വോട്ടുകള്‍ നേടിയിരുന്നു. പശ്ചിമഘട്ട ജനസംരക്ഷണ സമിതി മലബാര്‍ വികസന മുന്നണി സംയുക്ത സ്ഥാനാര്‍ഥിയായിരുന്ന പി.വി. അന്‍വര്‍ 37,123 വോട്ട് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: