പാലക്കാട്: ചെര്‍പ്പുളശ്ശേരി സിപിഎം ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകയായ യുവതി പീഡനത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ നേതൃത്വം പ്രതിരോധത്തില്‍. പരാതിക്കാരിയും ആരോപണവിധേയനും പാര്‍ട്ടിപ്രവര്‍ത്തകരാണ്. യുവതിയും കുടുംബവും സിപിഎം അനുഭാവികളാണ്. ആരോപണവിധേയനായ യുവാവിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് തടിതപ്പാനാണ് സിപിഎം ശ്രമം.
തെരഞ്ഞെടുപ്പ് സമയമായതിനാല്‍ പാര്‍ട്ടിക്കുണ്ടായ നാണക്കേടില്‍ ആശങ്കയിലാണ് സിപിഎം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിയായ യുവാവിന് ഡിവൈഎഫ്ഐയുമായി ബന്ധമില്ലെന്ന വിശദീകരണവുമായി ജില്ലാസെക്രട്ടറി കെ.പ്രേംകുമാറും രംഗത്തെത്തി.
മാസങ്ങള്‍ക്ക് മുമ്പാണ് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ വനിത ഡിവൈഎഫ്ഐ നേതാവ് ലൈംഗികാരോപണ പരാതി ഉന്നയിക്കുന്നത്. മന്ത്രി എ.കെ.ബാലന്, പി.കെ.ശ്രീമതി എന്നിവരെ അന്വേഷണത്തിന് നിയോഗിച്ചു. ശശിയുടെയും പരാതിക്കാരിയുടെയും മൊഴിയെടുത്ത് ഒതുക്കാന്‍ ശ്രമിച്ചു.
യുവതി പരാതിയില്‍ ഉറച്ച് നിന്നതോടെയാണ് ശശിയെ അന്വേഷണവിധേയമായി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ്് ചെയ്ത് സംഭവം ഒതുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: