ന്യൂദല്‍ഹി: ബിജെപി നേതാക്കള്‍ ഹവാല ഇടപാട് നടത്തിയിരുന്നുവെന്ന വ്യാജ ആരോപണവുമായി വീണ്ടും കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയ തെളിവുകള്‍ വ്യാജമാണെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ കോണ്‍ഗ്രസിനെതിരെ മാനനഷ്ട കേസ് നല്‍കുമെന്ന് കര്‍ണാടകയിലെ ബിജെപി നേതാവ് ബി.എസ് യദ്യൂരപ്പ പറഞ്ഞു.
2008 – 2009 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയെന്ന ആരോപണവും ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയ ഡയറിയിലെ കൈയ്യക്ഷരവും ഒപ്പും വ്യാജമെന്നും കണ്ടെത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്ലി, രാജ്നാഥ് സിംഗ് തുടങ്ങിയ കേന്ദ്രനേതാക്കളാണ് യെദ്യൂരപ്പയില്‍ നിന്നും കോടികള്‍ കൈക്കൂലി വാങ്ങിയതായി ആരോപണം ഉയര്‍ന്നത്.
മെയ് 2008 മുതല്‍ ജൂലൈ 2011 വരെ യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് ഇടപാടുകള്‍ നടന്നിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: