കൊച്ചി: മൂന്നാർ പഞ്ചായത്തിന്റെ അനധികൃത നിർമ്മാണത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. തദ്ദേശ സ്വയം ഭരണ സ്ഥാപനം തന്നെ കോടതിയുടെ ഉത്തരവ് ലംഘിച്ചാൽ ആര് അനുസരിക്കുമെന്നും കോടതി വിമർശിച്ചു. മൂന്നാർ പഞ്ചായത്തിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു.
മൂന്നാർ മുതിരപ്പുഴയാറിന് സമീപം മൂന്നാർ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം. മുതിരപ്പുഴയാറിന്റെ സമീപത്തുള്ള നിര്‍മ്മാണ വിലക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഒസി നിര്‍ബന്ധമാക്കിയുള്ള ഡിവിഷന് ബഞ്ച് ഉത്തരവും പഞ്ചായത്തിന് അറിയില്ലേയെന്ന് കോടതി ചോദിച്ചു.
പഞ്ചായത്തിന്റെ നിര്‍മ്മാണം അനധികൃതമാണെന്ന് സർക്കാരും കോടതിയെ അറിയിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായല്ല കെഡിഎച്ച് കമ്പനി സ്ഥലം കൈമാറിയതെന്നും പാര്‍ക്കിംഗിനായി മാത്രമായിരുന്നുവെന്നുമാണ് സബ് കളക്ടർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രളയകാലത്ത് അഞ്ചു ദിവസങ്ങള്‍ ഇവിടം വെള്ളത്തിലായിരുന്നു. പഞ്ചായത്ത് നടത്തിയത് കോടതിയലക്ഷ്യ നടപടിയാണെന്നും കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നല്കിക്കഴിഞ്ഞുവെന്നും സർക്കാർ അറിയിച്ചു. സ്റ്റോപ്പ് മെമ്മോ റദ്ദാക്കരുതെന്നും പഞ്ചായത്തിന്റെ ഹര്‍ജി ചെലവടക്കം തള്ളണമെന്നും സബ് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: