ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ തള്ളി ബിജെപി. യെഡ്ഡി രേഖളെന്ന പേരില്‍ കോണ്‍ഗ്രസ് പുറത്തുവിട്ട കാര്യങ്ങള്‍ വെറും നുണയാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഒരു കടലാസ് കഷണം ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
പകര്‍പ്പല്ലാതെ യഥാര്‍ത്ഥ രേഖകള്‍ പുറത്തുവിടാന്‍ കോണ്‍ഗ്രസിന്റെ വെല്ലുവിളിക്കുന്നുവെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോണ്‍ഗ്രസിന്റേത് തോല്‍വി മുന്നില്‍ കണ്ടുള്ള വിഭ്രാന്തിയാണെന്നും അദ്ദേഹം പറഞ്ഞു. 800 കോടിയൊക്കെ നല്‍കിയെന്നത് നുണയാണെന്ന് എല്ലാവര്ക്കും അറിയാം. യെദ്യൂരപ്പ തന്നെ ഇക്കാര്യം നിഷേധിച്ചതാണ്. കോണ്‍ഗ്രസിന് പറയാന്‍ ഒന്നുമില്ല. ഇത്തരം കള്ളങ്ങള്‍ അവര്‍ പ്രചരിപ്പിച്ച് കൊണ്ടേയിരിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
എന്തിനാണ് കോണ്‍ഗ്രസ് ഇങ്ങനെ നുണകള്‍ പ്രചരിപ്പിക്കുന്നത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം വിളിക്കാതിരുന്നതെന്നും കേന്ദ്ര മന്ത്രി ചോദിച്ചു. അതേസമയം യെദ്യൂരപ്പയും കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിനും അവരുടെ നേതാക്കള്‍ക്കും ആശയ ദാരിദ്ര്യമാണെന്നും, അവര്‍ തനിക്കെതിരെ പുറത്തുവിട്ട ഓരോ രേഖയും വ്യാജമാണെന്നും യെദ്യൂരപ്പ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: