നാനൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള പത്തനംതിട്ട ജമാ അത്ത് പള്ളിക്ക് സ്വദേശ് ദര്ശന് പദ്ധതിയില്‍പ്പെടുത്തി കേന്ദ്ര സര്‍സര്‍ക്കാര്‍ അനുവദിച്ചത് എഴുപതുലക്ഷത്തിലേറെ (70,34,071) രൂപ. പള്ളിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക അനുവദിച്ചത്.
ജില്ലയില്‍ ഇത്രയും പഴക്കമേറിയ മറ്റൊരു പള്ളിയുമില്ലെന്നു ജമാ അത്ത് ഭാരവാഹികള്‍ പറഞ്ഞു. പത്തനംതിട്ട നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടെ വിവിധകാലങ്ങളിലായി തീര്‍ഥാടകര്‍ വരുന്നുണ്ട്. സ്വദേശ് ദര്ശന് പദ്ധതിയില്‍ അനുവദിച്ച തുക പ്രയോജനപ്പെടുത്തി അടിസ്ഥാനസൗകര്യ വികസനത്തിനാണ് മുന്‍തുക്കം നല്‍കുക.
രണ്ടായിരം ചതുരശ്ര അടിയില്‍ മികച്ച കമ്മ്യൂണിറ്റി ഹാളും ആധുനിക രീതിയിലുള്ള ബാത്ത് റൂമുകളും മനോഹരമായ ഉദ്യാനവുമാണ് പദ്ധതിയില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. രണ്ടായിരത്തോളം കുടുംബങ്ങള്‍ ഇവിടെ പള്ളിക്കുകീഴിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഈ സമ്മാനത്തെ രണ്ടുകൈയുംനീട്ടി സ്വീകരിക്കുകയാണ് മഹല്ല് കമ്മിറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: