ചണ്ഡീഗഡ്: യുവാക്കളെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കാന്‍, ബോധവത്കരിക്കാന്‍ പദ്ധതികള്‍, അതിന് ബ്രാന്‍ഡ് അംബാസിഡര്‍മാര്‍… തെരഞ്ഞെടുപ്പു കമ്മീഷന് അങ്ങനെ പല പരിപാടുകളുമുണ്ട്. എന്നാല്‍ അതൊന്നും അങ്ങ് പഞ്ചാബില്‍ ചെന്നു പറയണ്ട. അവിടിപ്പോഴും താരങ്ങള്‍ നല്ല ചുറുചുറുക്കുള്ള മുത്തച്ഛന്മാരും മുത്തശ്ശികളും.
പഞ്ചാബിലെ വോട്ടര്‍മാരുടെ കണക്കെടുത്തപ്പോഴാണ് വയോജനങ്ങള്‍ക്കുള്ള പ്രാധാന്യം അറിയുന്നത്. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ മുപ്പതു ലക്ഷം വോട്ടര്‍മാരുണ്ട് പഞ്ചാബില്‍. ജീവിതത്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി ഇത്തവണയും കൈയില്‍ മഷിപുരട്ടാന്‍ കാത്തിരിക്കുന്നത് 5,916 പേര്.
എല്ലായിടത്തും ചെറുപ്പക്കാരായ വോട്ടര്‍മാരുടെ എണ്ണമാണ് കൂടുക. എന്നാല്‍ പഞ്ചാബിലെ സ്ഥിതി മറിച്ചാണ്. ചണ്ഡീഗഡില്‍ മാത്രം ഇത്തവണ സീനിയര്‍ സിറ്റിസണ്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ 36 ശതമാനം വര്‍ധനവുണ്ടായതാണ് അമ്പരപ്പിക്കുന്നത്. അതായത് 2014-ല്‍ വോട്ടു ചെയ്തതിനേക്കാള്‍ 36 ശതമാനം കൂടുതല്‍ വയോജനങ്ങള്‍ ഇത്തവണ വോട്ടു ചെയ്യാനെത്തുമെന്നര്ത്ഥം. യുവജനങ്ങളുടെ കണക്കെടുത്താല്‍ ഇത് 33 ശതമാനമാനമാണ്.
മക്കളോടൊപ്പം വിദേശത്തായിരുന്ന നിരവധി അച്ഛനമ്മമാര്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പഞ്ചാബില്‍ തിരിച്ചെത്തിയതാണ് ഈ വര്‍ധനവിനു കാരണം. ഇങ്ങനെ മടങ്ങിയെത്തിയവരില്‍ ഭൂരിപക്ഷവും ബിജെപിയെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദേശത്തു താമസിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വില അറിയുക, എ.എസ്. ചൗള എന്ന വോട്ടര്‍ പറയുന്നു.
സിഖ് വംശഹത്യയുടെ കാലം വരെ കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത്. മോദി വളരെ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വിദേശത്തായിരുന്നപ്പോഴും രാജ്യത്തെ രാഷ്ട്രീയ മാറ്റങ്ങള്‍ ശ്രദ്ധിച്ചിരുന്നു, ചൗള പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: