ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകത്തിന് തീയിട്ട് കൃഷ്ണപിളളയുടെ പ്രതിമയ്ക്ക് നാശം വരുത്തിയ സംഭവത്തെ കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തുകയോ പരാതികൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് സിപിഎം നേതാക്കള്‍ കോടതിയില്‍ മൊഴി നല്കി.
സിപിഎം മുന്‍ ജില്ലാ സെക്രട്ടറി എംഎല്‍എ സജി ചെറിയാനും, സംസ്ഥാന കമ്മറ്റി അംഗം സി.ബി. ചന്ദ്രബാബുവുമാണ് ആലപ്പുഴ പ്രിന്‍സിപ്പള്‍ സെഷന്‍സ് ജഡ്ജി എ. ബദറുദ്ദീന്‍ മുമ്പാകെ മൊഴി നല്‍കിയത്. സംഭവം ക്രിമിനല്‍ കേസായതിനാലാണ് പ്രതികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. ഇവര്‍ കുറ്റവിമുക്തരായി പാര്‍ട്ടിയെ സമീപിച്ചാല്‍ പാര്‍ട്ടി ഭരണഘടന പ്രകാരം തിരിച്ചെടുക്കുമെന്നും ഇവര്‍ മൊഴി നല്കി.
മുഹമ്മ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ദീപ അജിത്ത് കുമാറും മൊഴി നല്കി. സംഭവം നടക്കുമ്പോള്‍ ചന്ദ്രബാബു സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു, സജി ചെറിയാന് കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: