അടൂര്‍: യാക്കോബായ സുറിയാനി സഭയ്ക്കെതിരെ നടക്കുന്ന നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ ബഹിഷ്ക്കരിക്കാനും മറ്റ് പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും യാക്കോബായ സുറിയാനി സഭ കൊല്ലം, നിരണം തുമ്പമണ്‍ ഭദ്രാസനങ്ങളുടെ സംയുക്ത വൈദിക യോഗം തീരുമാനിച്ചു.
കട്ടച്ചിറ പള്ളിയില്‍ കോടതി ഉത്തരവ് ലംഘിച്ചും നിയമവാഴ്ചയെ വെല്ലുവിളിച്ചും വിശ്വാസികളുടെ അവകാശങ്ങളെ ഹനിച്ചും ഓര്‍ത്തഡോക്സ് വിഭാഗത്തിന് പള്ളി തള്ളിത്തുറന്ന് അകത്ത് കയറാന്‍ ഒത്താശ ചെയ്ത് കൊടുത്ത അധികാരികളുടെ നടപടി നീചവും അപലപനീയവുമാണെന്ന് യോഗം വിലയിരുത്തി.
കട്ടച്ചിറ പള്ളിയുടെ ഗേറ്റും ദൈവാലയത്തിന്റെ പ്രധാന വാതിലും തല്ലിത്തകര്‍ത്തു. ദൈവാലയത്തിനകത്ത് പ്രവേശിച്ച് സഭാ പിതാക്കന്മാരുടെ ചിത്രങ്ങള്‍ നശിപ്പിച്ചു. കുരിശ് ഉള്‍പ്പെടുന്ന പാത്രിയര്‍ക്കാ പതാക കത്തിച്ചു. യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ നേരിടാന്‍ ഭരണക്കാര്‍ക്ക് കഴിയുന്നില്ല.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോടുള്ള എതിര്‍പ്പല്ല, നീതി ലഭിക്കാത്ത സമൂഹത്തിന്റെ പ്രതിഷേധമാണ്. മെത്രാപ്പോലീത്തമാരായ യൂഹാനോന്‍ മോര് മിലിത്തിയോസ്, മാത്യൂസ് മോര് തേവോദോസ്യോസ്, ഫാ. എം.ജെ. ദാനിയല്‍, ഫാ. എബി സ്റ്റീഫന്‍, ഫാ. ജോര്‍ജി ജോണ്‍, മീഡിയാ കണ്‍വീനര്‍ ബിനു വാഴമുട്ടം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: