കൊച്ചി: മൂന്നാറുമായി ബന്ധപ്പെട്ട കോടതിയുത്തരവ് ലംഘിക്കുന്നത് പഞ്ചായത്തായാലും നിയമപ്രകാരമുള്ള നടപടിയെടുക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മുതിരപ്പുഴയോരത്തെ വിവാദ കെട്ടിട നിര്‍മ്മാണത്തിന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെതിരെ പഞ്ചായത്ത് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വാക്കാല്‍ പറഞ്ഞത്. അതേ സമയം പഞ്ചായത്ത് കെട്ടിടം നിര്‍മ്മിക്കുന്നത് കോടതിയുത്തരവിന്റെ ലംഘനമാണെന്നും വില്ലേജ് ഓഫീസര്‍ നല്കിയ സ്റ്റോപ്പ് മെമ്മോ റദ്ദാക്കരുതെന്നും വ്യക്തമാക്കി ദേവികുളം സബ്കളക്ടര്‍ രേണുരാജ് സ്റ്റേറ്റ്മെന്റ് നല്കി. തുടര്‍ന്ന് ഇതിനുള്ള മറുപടി സത്യവാങ്മൂലം പഞ്ചായത്ത് നല്കാന് നിര്‍ദേശിച്ച ഹൈക്കോടതി ഹര്‍ജി പിന്നീടു പരിഗണിക്കാന്‍ മാറ്റി.
ഹര്‍ജി പരിഗണിക്കവെ പഞ്ചായത്തു പോലും കോടതിയുത്തരവ് പാലിക്കുന്നില്ലെങ്കില്‍ പിന്നെയാരാണ് പാലിക്കുകയെന്ന് കോടതി ചോദിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യു വകുപ്പിന്റെ അനുമതി വേണമെന്ന ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് പഞ്ചായത്ത് അറിഞ്ഞില്ലേ? പഞ്ചായത്ത് സെക്രട്ടറി മൂന്നാറില്‍ ചുമതലയേറ്റിട്ട് എത്ര കാലമായെന്നും ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ പഞ്ചായത്ത് മൂന്നാര്‍ ടൗണില്‍ നടത്തുന്ന കെട്ടിടനിര്‍മാണം കോടതിയലക്ഷ്യമാണെന്ന് സബ് കളക്ടര്‍ രേണുരാജ് സ്റ്റേറ്റ്മെന്റില്‍ പറയുന്നു. കണ്ണന് ദേവന് കമ്പനി പാര്‍ക്കിങ്ങിനു വേണ്ടി പഞ്ചായത്തിന് കൈമാറിയ രണ്ടേക്കര്‍ സ്ഥലം കെട്ടിട നിര്‍മാണത്തിനായി ഉപയോഗിച്ചു. ഭൂമി കൈമാറ്റത്തിന്റെ നിയമ സാധുത വ്യക്തമല്ല. പുഴയോരത്ത് പത്ത് വാരയ്ക്കുള്ളില്‍ നിര്‍മാണം പാടില്ലെന്ന സുപ്രീംകോടതി വിധിയും പഞ്ചായത്ത് ലംഘിച്ചു. പ്രളയകാലത്ത് അഞ്ച് ദിവസം വെള്ളത്തിനടിയിലായിരുന്ന സ്ഥലത്താണ് 60 മുറികളുള്ള ബഹുനില ഷോപ്പിങ് കോംപ്ലക്സ് പണിയുന്നത്. പ്രളയ ബാധിത മേഖലകളില്‍ വിദഗ്ദ്ധ സമിതിയുടെ ശാസ്ത്രീയ പഠനമില്ലാതെ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. അനധികൃത നിര്‍മാണം തടയാന്‍ ചെന്ന ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും തുരത്തി. സ്റ്റേറ്റുമെന്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: