ബെംഗളൂരു: കുട്ടിക്രിക്കറ്റിന്റെ വസന്തോത്സവത്തിന് ഇന്ന് കൊടിയേറ്റ്. രണ്ട് മാസം നീളുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ പോരാട്ടത്തില്‍ ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്ങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുംനേര്ക്കുനേര്. രാത്രി എട്ടിന് കളി തുടങ്ങും.
ബുംറയുടെ യോര്ക്കറിതിരെ ധോണിയുടെ തന്ത്രവും കുല്‍ദീപിന്റെ ഗൂഗ്ളിയെ പ്രതിരോധിക്കാനുള്ള വിരാട് കോഹ്ലിയുടെ ഉപായങ്ങളും സ്റ്റീവ് സ്മിത്തിന്റെ മികവുമൊക്കെകൊണ്ട്് കുട്ടിക്രിക്കറ്റ് പൂരം കെങ്കേമമാകും. പുത്തന്‍ താരോദയങ്ങളും പ്രതീക്ഷിക്കാം. ലോകകപ്പിന് മുന്നോടിയായി നടക്കുന്നതിനാല്‍ താരങ്ങള്‍ അവരുടെ കഴിവുകള്‍ മുഴുവന്‍ പുറത്തെടുക്കും. ഐപിഎല്ലില്‍ ക്ലിക്ക് ചെയ്താല്‍ ഒരു പക്ഷെ ഇംഗ്ലണ്ടിലെ ലോകകപ്പിന് ടിക്കറ്റും ലഭിക്കും.
ലോകകപ്പ് തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പാണ് ഐപിഎല്‍ അവസാനിക്കുന്നത്. ഇതാദ്യമായാണ് ലോകകപ്പിന് തൊട്ടുമുമ്പ് ഐപിഎല്‍ അരങ്ങേറുന്നത്. ലോകകപ്പില്‍ രാജ്യത്തിന്റെ പ്രതീക്ഷയുയര്ത്താന് ജോലിഭാരം കുറയ്ക്കാന്‍ വിരാട് കോഹ്ലി കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സഹാചര്യത്തില്‍ ഐപിഎല്ലില്‍ ഇന്ത്യയുടെ പ്രമുഖ താരങ്ങള്‍ എല്ലാ മത്സരങ്ങളിലും കളിക്കാന്‍ സാധ്യത കുറവാണ്. എന്നിരുന്നാലും ഐപിഎല്‍ ആവേശകരമാകുമെന്ന് ഉറപ്പാണ്.
ചെന്നൈ സൂപ്പര്‍ കിങ്ങ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, കിങ്ങ്സ് ഇലവന് പഞ്ചാബ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്,ദല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന് റോയല്‍സ് എന്നീ ടീമുകളാണ് ഐപിഎല്ലില്‍ മാറ്റുരയക്കുന്നത്. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ മെയ് അഞ്ചിന് അവസാനിക്കും. കലാശപ്പോരാട്ടം മെയ് 12ന് അരങ്ങേറും. സെമിഫൈനല്‍, ഫൈനല്‍ മത്സരവേദികള്‍ പിന്നീട് പ്രഖ്യാപിക്കും.
മുന്‍ ഇന്ത്യന്‍ നായകന് എം.എസ്. ധോണിയാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെ നയിക്കുന്നത്. ധോണിക്കൊരു കുടുംബംപോലെയാണ് ചെന്നൈ. ധോണി എപ്പോഴും അവരുടെ അമരക്കാരനാണ്. ഐപിഎല്ലില്‍ വ്യത്യസ്തമായൊരു പരമ്പര്യം തന്നെ ധോണി സൃഷ്ടിച്ചിട്ടുണ്ട്. മൂന്ന തവണ കിരീടവും ശിരസിലേറ്റി.
രാജ്യാന്തര തലത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമായ കോഹ്ലി ലോകത്തിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാണ്. എട്ട് വര്‍ഷമായി റോയല്‍ ചലഞ്ചഴ്സിനെ നയിക്കുന്നു. പക്ഷെ ഒരിക്കല്‍ പോലും ഐപിഎല്ലില്‍ ടീമിനെ കിരീടവിജയം സമ്മാനിക്കാനായിട്ടില്ല. മനസില്‍ ലോകകപ്പാണെങ്കിലും ഐപിഎല്ലില്‍ ടീമിന് വിജയം സമ്മാനിക്കാനുളള ഒരുക്കത്തിലാണ് ഇന്ത്യന്‍ നായകന്.
അതേസമയം ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന് മുന്ന് തവണ ഐപിഎല്‍ കിരീടം നേടിക്കൊടുത്തിട്ടുണ്ട്. നാലാം കിരീടം നേടി ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏകദിനത്തിലെ ലോക ഒന്നാം നമ്പര്‍ ബൗളറായ ജസ്പ്രീത് ബുംറയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും രോഹിതിനൊപ്പം മുംബൈ ഇന്ത്യന്‍സില്‍ അണിനിരക്കുന്നുണ്ട്.
2015നുശേഷം ഏകദിന ടീമില്‍ നിന്ന് തഴയപ്പെട്ട അജിങ്ക്യ രഹാനെയാണ് രാജസ്ഥാന് റോയല്‍സിനെ നയിക്കുന്നത്. ഐപിഎല്ലില്‍ മികവ് കാട്ടുന്ന ഈ ബാറ്റസ്മാന് ഇത്തവണയും മോശമാകില്ലെന്ന് കരുതാം. രാജ്യാന്തര വിലക്കിനുശേഷം മത്സരരംഗത്തേക്ക് തിരിച്ചുവരുന്ന ഓസീസ് മുന്‍ നായകന് സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ഓള് റൗണ്ടര്‍ ബെന്‍സ്റ്റോക്ക്സ്, ജോസ് ബട്ട്ലര്‍ എന്നിവരും അണിനിരക്കുന്ന റോയല്‍സ് പ്ലേ ഓഫില്‍ സ്ഥാനമുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഐപിഎല്ലിലെ ഏറ്റവും സ്ന്തുലിതമായ ടീമാണ് രാജസ്ഥാന് റോയല്‍സ്.
സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് കിങ്ങ്സ് ഇലവന് പഞ്ചാബിന്റെ നായകന്. കോഹ്ലിയെയും രോഹിത് ശര്മയേയുമൊക്കെ തിരിയുന്ന പന്തില്‍ വീഴ്ത്താന്‍ കെല്‍പ്പുള്ള താരമാണ് അശ്വിന്. ഏതു ടീമിനെയും അട്ടിമറിക്കാനുള്ള കരുത്തും അവര്‍ക്കുണ്ട്.
ശ്രേയസ് അയ്യരാണ് ദല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത്. യുവതാരം ഋഷഭ് പന്ത്, പൃഥ്വി ഷാ, ശിഖര്‍ ധവാന് തുടങ്ങിയ വരും അണിനിരക്കുന്ന ദല്‍ഹി ശക്തരാണ്. ദിനേശ് കാര്‍ത്തിക്കിന്റെ നായകത്വത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇറങ്ങുന്നത്.
ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നയിക്കുന്നത്. പക്ഷെ പരിക്ക് മൂലം കെയ്ന്‍ വില്ല്യംസണ് ആദ്യ മത്സരങ്ങളില്‍ കളിക്കാന്‍ സാധ്യതയില്ല. വില്ല്യംസണിന്റെ അഭാവത്തില്‍ ഭുവനേശ്വര്‍ കുമാര്‍ ടീമിനെ നയിക്കാനാണ് സാധ്യത. ഓസീസ് മുന്‍ നായകന് ഡേവിഡ് വാര്‍ണര്‍ തിരിച്ചെത്തിയത് ഹൈദരാബാദിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. വാര്‍ണര്‍ക്കും ഐപിഎല്‍ നിര്‍ണായകമാണ്. മികവ് കാട്ടിയാലേ ലോകകപ്പിനുള്ള ഓസീസ് ടീമില്‍ സ്ഥാനം ലഭിക്കൂ.
മത്സരക്രമം
മാര്‍ച്ച് 23: ചെന്നൈ-ബെംഗളൂരു (രാത്രി-8ന്)
മാര്‍ച്ച് 24: കൊല്‍ക്കത്ത-ഹൈദരാബാദ്് (വൈകിട്ട്-4ന്)
മുംബൈ-ദല്‍ഹി (രാത്രി-8ന്)
മാര്‍ച്ച് 25: രാജസ്ഥാന്-പഞ്ചാബ് (രാത്രി 8ന്)
മാര്‍ച്ച് 26: ദല്‍ഹി-ചെന്നൈ (രാത്രി 8ന്)
മാര്‍ച്ച് 27: കൊല്‍ക്കത്ത-പഞ്ചാബ് (രാത്രി 8ന്)
മാര്‍ച്ച് 28: ബെംഗളൂരു-മുംബൈ (രാത്രി 8ന്)
മാര്‍ച്ച് 29: ഹൈദരാബാദ്-രാജസ്ഥാന് (രാത്രി 8ന്)
മാര്‍ച്ച് 30: പഞ്ചാബ്-മുംബൈ (വൈകിട്ട് 4ന്)
ദല്‍ഹി-കൊല്‍ക്കത്ത (രാത്രി 8ന്)
മാര്‍ച്ച് 31: ഹൈദരാബാദ്-ബെംഗളൂരു (വൈകിട്ട് 4ന്)
ചെന്നൈ-രാജസ്ഥാന് (രാത്രി 8ന്)
ഏപ്രില്‍ 1: പഞ്ചാബ്-ദല്‍ഹി (രാത്രി 8ന്)
ഏപ്രില്‍ 2: രാജസ്ഥാന്-ബെംഗളൂരു (രാത്രി 8ന്)
ഏപ്രില്‍ 3: മുംബൈ-ചെന്നൈ (രാത്രി 8ന്)
ഏപ്രില്‍ 4: ദല്‍ഹി-ഹൈദരാബാദ് (രാത്രി 8ന്)
ഏപ്രില്‍ 5: ബെംഗളൂരു-കൊല്‍ക്കത്ത (രാത്രി 8ന്)
ഏപ്രില്‍ 6: ചെന്നൈ-പഞ്ചാബ് (വൈകിട്ട് 4ന്)
ഹൈദരാബാദ്-മുംബൈ (രാത്രി 8ന്)
ഏപ്രില്‍ 7: ബെംഗളൂരു-ദല്‍ഹി (വൈകിട്ട് 4ന്)
രാജസ്ഥാന്-കൊല്‍ക്കത്ത (രാത്രി 8ന്)
ഏപ്രില്‍ 8: പഞ്ചാബ്-ഹൈദരാബാദ് (രാത്രി 8ന്)
ഏപ്രില്‍ 9: ചെന്നൈ-കൊല്‍ക്കത്ത (രാത്രി 8ന്)
ഏപ്രില്‍ 10: മുംബൈ-പഞ്ചാബ് (രാത്രി 8ന്)
ഏപ്രില്‍ 11: രാജസ്ഥാന്-ചെന്നൈ (രാത്രി 8ന്)
ഏപ്രില്‍ 12: കൊല്‍ക്കത്ത-ദല്‍ഹി (രാത്രി 8ന്)
ഏപ്രില്‍ 13: മുംബൈ-രാജസ്ഥാന് (വൈകിട്ട് 4ന്)
പഞ്ചാബ്-ബെംഗളൂരു (രാത്രി 8ന്)
ഏപ്രില്‍ 14: കൊല്‍ക്കത്ത-ചെന്നൈ (വൈകിട്ട് 4ന്)
ഹൈദരാബാദ്-ദല്‍ഹി (രാത്രി 8ന്)
ഏപ്രില്‍ 15: മുംബൈ-ബെംഗളൂരു (രാത്രി 8ന്)
ഏപ്രില്‍ 16: പഞ്ചാബ്-രാജസ്ഥാന് (രാത്രി 8ന്)
ഏപ്രില്‍ 17: ഹൈദരാബാദ്-ചെന്നൈ (രാത്രി 8ന്)
ഏപ്രില്‍ 18: ദല്‍ഹി-മുംബൈ (രാത്രി 8ന്)
ഏപ്രില്‍ 19: കൊല്‍ക്കത്ത-ബെംഗളൂരു (രാത്രി 8ന്)
ഏപ്രില്‍ 20: രാജസ്ഥാന്-മുംബൈ (വൈകിട്ട് 4ന്)
ദല്‍ഹി-പഞ്ചാബ് (രാത്രി 8ന്)
ഏപ്രില്‍ 21: ഹൈദരാബാദ്-കൊല്‍ക്കത്ത (വൈകിട്ട് 4ന്)
ബെംഗളൂരു-ചെന്നൈ (രാത്രി 8ന്)
ഏപ്രില്‍ 22: രാജസ്ഥാന്-ദല്‍ഹി (രാത്രി 8ന്)
ഏപ്രില്‍ 23: ചെന്നൈ-ഹൈദരാബാദ് (രാത്രി 8ന്)
ഏപ്രില്‍ 24: ബെംഗളൂരു-പഞ്ചാബ് (രാത്രി 8ന്)
ഏപ്രില്‍ 25: കൊല്‍ക്കത്ത-രാജസ്ഥാന് (രാത്രി 8ന്)
ഏപ്രില്‍ 26: ചെന്നൈ-മുംബൈ (രാത്രി 8ന്)
ഏപ്രില്‍ 27: രാജസ്ഥാന്-ഹൈദരാബാദ് (രാത്രി 8ന്)
ഏപ്രില്‍ 28: ദല്‍ഹി-ബെംഗളൂരു (വൈകിട്ട് 4ന്)
കൊല്‍ക്കത്ത-മുംബൈ (രാത്രി 8ന്)
ഏപ്രില്‍ 29: ഹൈദരാബാദ്-പഞ്ചാബ് (രാത്രി 8ന്)
ഏപ്രില്‍ 30: ബെംഗളൂരു-രാജസ്ഥാന് (രാത്രി 8ന്)
മെയ്് 1: ചെന്നൈ-ദല്‍ഹി (രാത്രി 8ന്)
മെയ്് 2: മുംബൈ-ഹൈദരാബാദ് (രാത്രി 8ന്)
മെയ്് 3: പഞ്ചാബ്-കൊല്‍ക്കത്ത (രാത്രി 8ന്)
മെയ്് 4: ദല്‍ഹി-രാജസ്ഥാന് (വൈകിട്ട് 4ന്)
ബെംഗളൂരു-ഹൈദരാബാദ് (രാത്രി 8ന്)
മെയ് 5: പഞ്ചാബ്-ചെന്നൈ (വൈകിട്ട് 4ന്)
മുംബൈ-കൊല്‍ക്കത്ത (രാത്രി 8ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: