ബിറാട്ട്നഗര് (നേപ്പാള്‍): തുടര്‍ച്ചയായ അഞ്ചാം തവണയും ഇന്ത്യ സാഫ് വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടി. ഫൈനലില്‍ ആതിഥേയരായ നേപ്പാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
ദലിമ ചിബര്‍, ഗ്രെയ്്സ് ഡാങ്ങ്മി, അഞ്്ജു എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്. 26-ാം മിനിറ്റില്‍ ദലിമ ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാല്‍ 34-ാം മിനിറ്റില്‍ നേപ്പാള്‍ ഗോള്‍ മടക്കി. സബിത്രയാണ് സ്കോര്‍ ചെയ്തത്. ഇടവേളയക്ക് സ്കോര്‍ 1-1.
അറുപത്തിമൂന്നാം മിനിറ്റില്‍ ഗ്രെയ്സ് ഇന്ത്യക്ക് ലീഡ് നേടിക്കൊടുത്തു. 78-ാം മിനിറ്റില്‍ അഞ്ജു ഇന്ത്യയുടെ മൂന്നാം ഗോളും കുറിച്ചു. അവസാന നിമിഷങ്ങളില്‍ ഗോളടിക്കാന്‍ നേപ്പാള്‍ ശക്തമായ പോരാട്ടം പുറത്തെടുത്തു. പക്ഷെ ഇന്ത്യ പ്രതിരോധം ശക്തമാക്കി നേപ്പാളിനെ തടഞ്ഞുനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: