ന്യൂദല്‍ഹി: ഗൗതം ഗംഭീറിന്റെ ബിജെപിയിലേക്കുള്ള വരവോടെ ഇന്ത്യയില്‍ ഏറ്റവും ജനസ്വാധീനമുള്ള രണ്ട് മേഖലകളുടെ യോജിപ്പിന് മറ്റൊരു കണ്ണിയായി. ക്രിക്കറ്റും രാഷ്ട്രീയവും ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ നിരവധി മുന്‍ഗാമികള്‍ ഗംഭീറിനുണ്ട്. അഞ്ച് ക്രിക്കറ്റ് താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായി മത്സരിച്ച് വിജയിച്ച് ലോക്സഭയിലെത്തി.
മുന്‍ ക്യാപ്റ്റന്‍ വിജയ് ആനന്ദ് 1960ല്‍ വിശാഖപട്ടണത്തുനിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചു. മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന് 2009 മൊറാദാബാദില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്സഭാംഗമായി. എന്നാല്‍ 2014ല്‍ ഇവിടെ പരാജയപ്പെട്ടു. കീര്‍ത്തി ആസാദ് 1999 മുതല്‍ മൂന്നുതവണ ബീഹാറില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്സഭയിലെത്തിയിട്ടുണ്ട്. ചേതന്‍ ചൗഹാന് രണ്ടുതവണയും നവജ്യോത്സിങ് സിദ്ദു മൂന്നുതവണയും പഞ്ചാബില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്സഭയിലെത്തി.
മനോജ് പ്രഭാകര്‍, ചേതന്‍ ശര്‍മ, ടൈഗര്‍ പട്ടൗഡി, മുഹമ്മദ് കൈഫ് എന്നിവര്‍ ലോക്സഭയിലേക്ക് കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി ടിക്കറ്റുകളില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: