ന്യൂദല്‍ഹി: ഇന്നലെ രാവിലെ മുതല്‍ ബിജെപിയുടെ ഏതോ വലിയ അഴിമതി പുറത്തുവിടുമെന്ന മട്ടിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. രാവിലെ 11ന്് പാര്‍ട്ടി പ്രസിഡന്റ് രാഹുലിന്റെ സുപ്രധാന പത്രസമ്മേളനമെന്ന അറിയിപ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. എന്നാല്‍ രാവിലെ മുതല്‍ എഐസിസി ആസ്ഥാനത്ത് കാത്തുനിന്ന മാധ്യമങ്ങള്‍ക്ക് പത്രസമ്മേളനം ഉച്ചയ്ക്ക് രണ്ടിലേക്ക് മാറ്റിയതായി അറിയിപ്പ് നല്കി. മൂന്നു മണിയിലേക്ക് വീണ്ടും മാറ്റി.
രാഹുലിനെ പ്രതീക്ഷിച്ചിരുന്ന പത്രസമ്മേളനത്തിലേക്ക് മൂന്നുമണിയോടെ വന്നു കയറിയത് നുണമാത്രം പറയുന്ന കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. യെദ്യൂരപ്പയുടെ ഡയറിയല്ലെന്നും അഴിമതിയാരോപണത്തില്‍ യാതൊരു തെളിവുമില്ലെന്നും മിക്ക മാധ്യമപ്രവര്‍ത്തകരും മാസങ്ങള്‍ക്ക് മുന്നേ തിരിച്ചറിഞ്ഞ ശിവകുമാറിന്റെ വ്യാജരേഖയുമായി സുര്‍ജേവാല എത്തി. വലിയ അഴിമതി രേഖകള്‍ ഇതാണെന്ന് വ്യക്തമായതോടെ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത പതിയെ പിന്‍വലിച്ചു തുടങ്ങി.
ഏതാനും ചില ബിജെപി വിരുദ്ധ മലയാള മാധ്യമങ്ങള്‍ മാത്രമാണ് ആരോപണം ഏറ്റെടുക്കാനുണ്ടായത്. ദുര്‍ബലമായ ആരോപണമായതിനാലാണ് രാഹുല്‍ പത്രസമ്മേളനം പിന്‍വലിച്ച് മുങ്ങിയതെന്ന് ബിജെപി ആരോപിച്ചു. ജാമ്യത്തിലിറങ്ങി നടക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ യാതൊരു ജാള്യതയുമില്ലാതെയാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത്. കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്തന്റെ ഡയറിയില്‍ രാഹുലിന് പണം നല്‍കിയതിന്റെ വെളിപ്പെടുത്തലുണ്ടായിരുന്നത് ആരും മറന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: