ന്യൂദല്‍ഹി: സാം പിത്രോദയുടെ പ്രസ്താവനക്കെതിരെ പ്രധാനമന്തി നരേന്ദ്ര മോദിയുടെ രൂക്ഷമായ പ്രതികരണം. കോണ്‍ഗ്രസ് നേതാക്കള്‍ ‘ഭീകരമാപ്പപേക്ഷകരായി’ മാറി. അവര്‍ നമ്മുടെ സൈന്യത്തെ താഴ്ത്തിക്കെട്ടുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാനുവേണ്ടി അവരുടെ ദേശീയ ദിനം ആഘോഷിക്കുകയാണ്. മോദി ഫേസ്ബുക്കില്‍ പ്രതികരിച്ചു. എന്നാല്‍ പുതിയ ഇന്ത്യയില്‍ ഭീകരര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ തന്നെ അവര്‍ക്ക് ഉത്തരം നല്‍കും. രാജ്യത്തെ 130 കോടി ജനങ്ങള്‍ സൈന്യത്തിനൊപ്പമുണ്ട്. മോദി പറഞ്ഞു.
ജനങ്ങള്‍ക്ക് നേരത്തെ അറിയാവുന്ന കാര്യമാണ്, ഭീകരര്‍ക്ക് എതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസിന് മടിയാണെന്ന കാര്യമാണ് കോണ്‍ഗ്രസിലെ കുടുംബവാഴ്ചയുടെ വിനീത വിധേയന് ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. മോദി പറഞ്ഞു.
പിത്രോദയുടെ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഇത്തരം പ്രതികരണങ്ങള്‍ പാക്കിസ്ഥാന് സഹായകമാണ്. പാക്കിസ്ഥാന് ഒഴികെ മറ്റൊരു രാജ്യവും തിരിച്ചടിയെ വിമര്‍ശിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: