കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യം പ്രായോഗികമല്ലെന്നും അതില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സംസ്ഥാനത്തും ബിജെപിയെ എതിര്‍ക്കുന്ന പാര്‍ട്ടികളെ പിന്തുണയ്ക്കുകയെന്നതാണ് തീരുമാനം. ഉത്തര്‍പ്രദേശിലും ബീഹാറിലും ഇതാണ് ചെയ്തത്. ഫലപ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളുടെ സര്ക്കാരുണ്ടാക്കുകയെന്നതാണ് സിപിഎം നിലപാട്. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. എത്ര സീറ്റ് ലഭിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. ബംഗാളില്‍ സിറ്റിങ് സീറ്റില്‍ പരസ്പരം മത്സരിക്കില്ലെന്നായിരുന്നു കോണ്‍ഗ്രസ്സുമായുണ്ടാക്കിയ ധാരണ. ആകെ ആറ് സീറ്റാണുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കേന്ദ്രക്കമ്മിറ്റിക്ക് ശേഷം പ്രസ്താവനയിറക്കിയിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ധാരണയ്ക്ക് വിപരീതമായി കോണ്‍ഗ്രസ് സിപിഎമ്മിന്റെ സിറ്റിങ് സീറ്റില്‍ മത്സരിക്കാന്‍ തയാറായി. സഖ്യം പരാജയപ്പെടാന്‍ ഇതാണ് കാരണം.
തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഭാഗത്ത് നിന്ന് സിപിഎം ശക്തമായ അക്രമമാണ് നേരിടുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം സ്ഥലത്തും പ്രതിപക്ഷ കക്ഷികള്‍ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ സാധിച്ചില്ലെന്നും കാരാട്ട് പറഞ്ഞു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എ.കെ. ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, സി.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: