ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകും. സിറ്റിങ് സീറ്റായ അമേഠിയില്‍ തോല്‍വി ഉറപ്പായതാണ് കാരണം. കര്‍ണാടകയില്‍ മത്സരിക്കണമെന്ന് അവിടുത്തെ നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും നിരസിക്കുകയായിരുന്നു.
മത്സരിക്കാന്‍ ഉദ്ദേശിക്കുന്നത് അമേഠിയില്‍ നിന്നുതന്നെയാകുമെന്നും രാഹുല്‍ ഗാന്ധി പറയുകയും ചെയ്തിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ അമേഠിയില്‍ തോല്‍വി ഉറപ്പെന്ന് ബോധ്യമായതാണ് സുരക്ഷിത മണ്ഡലം തേടിയത്. ബിജെപിക്ക് ശക്തമായി നേരിടാന്‍ കഴിയാത്ത മണ്ഡലം എന്ന നിലയിലാണ് വയനാട് തെരഞ്ഞെടുത്തത്.
അമേഠിയില്‍ സ്മൃതി ഇറാനിയാണ് ബിജെപി സ്ഥാനാര്‍ത്ഥി. അവിടെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. രാഹുലിനുവേണ്ടിയാണിതെന്ന് വാര്‍ത്തകള്‍ ഉണ്ടയിരുന്നു. എന്നാല്‍ മുലായംസിങ് ഇടഞ്ഞു നില്ക്കുന്നതിനാല് എസ്പി വോട്ടുകള്‍ ബിജെപിക്ക് കിട്ടുമെന്നാണ് ഒടുവിലത്തെ ചിത്രം.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ അമേഠിയില്‍ തോല്‍വി ഉറപ്പെന്ന് ബോധ്യമായതാണ് സുരക്ഷിത മണ്ഡലം തേടിയത്. ബിജെപിക്ക് ശക്തമായി നേരിടാന്‍ കഴിയാത്ത മണ്ഡലം എന്ന നിലയിലാണ് വയനാട് തെരഞ്ഞെടുത്തത്.
വയനാട്ടില്‍ ടി സിദ്ദിഖിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: