മുംബൈ: വിവാദ മതപ്രഭാഷകനും ഭീകരരുടെ ഇഷ്ടക്കാരനുമായ സക്കീര്‍ നായിക്കിന്റെ വലംകൈയായ കോടീശ്വരന് അറസ്റ്റില്‍. സ്വര്‍ണ്ണക്കടകളുടെ ഉടമയായ അബ്ദുള്‍ ഖാദര്‍ സതക് ആണ് മുബൈയില്‍ എന്‍ഫോഴ്സ്മെന്റിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്തിട്ടുണ്ട്.
യുവാക്കളെ ഭീകരതയിലേക്ക് ആകര്‍ഷിക്കാനും വര്‍ഗീയ വിദ്വേഷം പടര്‍ത്താനും ഉതകുന്ന വീഡിയോയും മറ്റും തയാറാക്കാനും അവ വന്‍തോതില്‍ നിര്‍മിക്കാനും പണം നല്കി സഹായിച്ചിരുന്നത് ഇയാളാണ്. യുഎഇയില്‍ വലിയ ബന്ധങ്ങളുള്ള ഇയാള്‍ അവിടത്തെ ചില ദുരൂഹ ബന്ധങ്ങളുള്ളവരില്‍ നിന്ന് നായിക്കിനു വേണ്ടി പണം സമാഹരിച്ചിരുന്നു. സതക് നായിക്കിന് ഒരു തവണ 50 കോടി രൂപ നേരിട്ട് അയച്ചിരുന്നു.
നായിക്കിന്റെ, ലോകമെങ്ങും അശാന്തിയും വര്‍ഗീയ വിദേ്വഷവും പടര്‍ത്തുന്ന പീസ് ടിവി ചാനലിന്റെ ഡയറക്ടര്‍ കൂടിയാണ്. ചാനലിന്റെ ഉടമസ്ഥര്‍ ഗ്ലോബല്‍ ബ്രോഡ്കാസ്റ്റിങ് എന്ന സ്ഥാപനമാണ്. ഈ സ്ഥാപനം നായിക്കിന്റെ മറ്റൊരു സ്ഥാപനമായ ഹാര്‍മണി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന് 79 കോടി രൂപയും നല്‍കിയിട്ടുണ്ട്. ഇതും വര്‍ഗീയ വിദ്വേഷം വമിക്കുന്ന സിഡികള്‍ തയാറാക്കാനായിരുന്നു. ഈ പണത്തിന്റെ ഉറവിടം ദുരൂഹമാണ്. നായിക്കിന്റെ ഇസ്ലാമിക് റിസെര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്രം അഞ്ചു വര്‍ഷത്തേക്ക് വിലക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: