ഇരിട്ടി (കണ്ണൂര്‍): കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കാനുളള തീരുമാനം മതേതര ശക്തികള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസിന്റെ തീരുമാനത്തോടെ ബിജെപിയെയല്ല ഇടതുപക്ഷത്തേയാണ് അവര്‍ എതിര്‍ക്കേണ്ട ശക്തിയായി കാണുന്നതെന്നും പിണറായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ പ്രധാന മതേതര കക്ഷികളായ എസ്പിയും ബിഎസ്പിയും രാഹുലിന്റെയും സോണിയയുടെയും മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ അവരുടെ മഹത്വം തെളിയിച്ചു. മുഖ്യശത്രുവായി ബിജെപിയെ കണ്ടാണ് അവര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. കേരളത്തിലെ പ്രധാന പേരാട്ടം ബിജെപിയുമായല്ല. ഇടതുപക്ഷത്തെ എതിര്‍ക്കേണ്ടത് കേരളത്തില്‍ പ്രധാന ആവശ്യമായി കാണുകയാണ് കോണ്‍ഗ്രസെന്നും പിണറായി പറഞ്ഞു.
വയനാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ എല്ലാ മണ്ഡലത്തിലും മത്സരിക്കുന്നത് ജയിക്കാനാണെന്നായിരുന്നു പിണറായിയുടെ മറുപടി. കേരളത്തില്‍ നിന്ന് ഒരു പ്രധാനമന്ത്രിയുണ്ടാകുന്നതിനെ എതിര്‍ക്കണമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: