ബെംഗളൂരു: യെദ്യൂരപ്പ എഴുതിയതെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ഒരു മാഗസിന് പുറത്തുവിട്ട ഡയറി വ്യാജമെന്ന് ആദായനികുതി വകുപ്പ് മേധാവി വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് പ്രതിരോധത്തില്‍. വെള്ളിയാഴ്ച ഡയറി വലിയ ആയുധമാക്കിയ കോണ്‍ഗ്രസ് ഇന്നലെ ഇതേക്കുറിച്ച് മൗനം പാലിച്ചു.
ഇതോടൊപ്പം ഉയര്‍ന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഡി.കെ. ശിവകുമാര്‍ അടക്കമുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമായ മറുപടി നല്‍കുന്നുമില്ല. ഡി.കെ. ശിവകുമാറിന്റെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് ഡയറി കണ്ടെത്തിയെന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം.
പ്രധാനമായും എട്ടു ചോദ്യങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. എപ്പോഴാണ് ഡയറി ലഭിച്ചത്, ആരാണ് ഡയറി തന്നത്, എവിടെ വച്ചാണ് തന്നത്, ഇതിന്റെ ഒറിജിനല്‍ എവിടെ, എന്തുകൊണ്ട് ഇതുവരെ കര്‍ണാടക ലോകായുക്തയിലും ആന്റി കറപ്ഷന്‍ ബ്യൂറോയിലും പരാതി നല്‍കിയില്ല, 2013 മുതല്‍ സംസ്ഥാനത്ത് അധികാരത്തില്‍ ഇരുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് ഇതുവരെ അന്വേഷണത്തിന് ഉത്തരവിട്ടില്ല, ഈ ഡയറി എങ്ങനെ ലഭിച്ചെന്ന് ഡി.കെ. ശിവകുമാര്‍ വിശദീകരിക്കാത്തത് എന്തുകൊണ്ട്, കോണ്‍ഗ്രസിന് ആന്റികറപ്ഷന്‍ ബ്യൂറോയ്ക്ക് പരാതി നല്‍കാമായിരുന്നു. എന്തുകൊണ്ട് ഇതുവരെ നല്‍കിയില്ല… എന്നീ ചോദ്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ഉയര്‍ന്നെങ്കിലും ഒന്നിനും മറുപടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: