കൊച്ചി: ലൈംഗികാരോപണത്തെ തുടര്‍ന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹ സ്ഥാപകന്‍ റിയാസ് കോമു സ്ഥാനമൊഴിഞ്ഞു. പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീയാണ് മീ ടൂവിലൂടെ റിയാസ് കോമുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് വിവാദമായ സാഹചര്യത്തിലാണ് റിയാസ് ബിനാലെയുടെ ആജീവാനാന്ത ഭാരവാഹിത്വം രാജിവെക്കുന്നത്.
ആജീവാനാന്ത ഭാരവാഹിത്വത്തില്‍ നിന്ന് പിന്മാറുന്നതായി കാണിച്ച് റിയാസ് കോമു ബിനാലെ ഫൗണ്ടേഷന് കത്ത് നല്‍കിയിട്ടുണ്ട്. കൊച്ചി ബിനാലെയുടെ പുതിയ പതിപ്പ് ആരംഭിക്കുന്നതിനു തൊട്ട് മുന്‍പാണ് റിയാസ് കോമുവിനെതിരെ യുവതി ലൈംഗിക ആരോപണവുമായി രംഗത്ത് വന്നത്.
ഫോര്‍ട്ടുകൊച്ചിയിലെ സ്റ്റുഡിയോയില്‍ വെച്ച് റിയാസ് കോമു തന്നെ ആക്രമിച്ചുവെന്ന് കാണിച്ച് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സ്ത്രീ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കൊച്ചിയില്‍ വെച്ച് റിയാസ് കോമു മോശമായി പെരുമാറിയെന്നും ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നും മുറിയില്‍ അതിക്രമിച്ച് കയറി ബലമായി ചുംബിച്ചുവെന്നും അവര്‍ ആരോപിച്ചിരുന്നു.
സംഭവം വിവാദമായതോടെ ക്ഷമാപണവുമായി റിയാസ് കോമു രംഗത്തെത്തിയെങ്കിലും ബിനാലെ ഫൗണ്ടേഷന്റെ ചുമതലകളില്‍ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: