കൊല്ലം: ഓച്ചിറയില്‍ തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം ഫോട്ടോ എടുത്ത് ഫേസ് ബുക്കില്‍ പ്രചരിപ്പിച്ചതിന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ബിന്ദു കൃഷ്ണയെ ഒന്നാം പ്രതിയാക്കി ഓച്ചിറ പോലീസാണ് കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ ഇടവരുത്തുന്ന രീതിയിലുള്ള ചിത്രമോ പേരോ ഷെയര്‍ ചെയ്യരുതെന്നാണ് നിയമം. ഇത് ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
ഓച്ചിറ കേസിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് ബിന്ദു കൃഷ്ണ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതില്‍ വിവാദമായതോടെ ബിന്ദുകൃഷ്ണ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു.
ഈ ചിത്രങ്ങള്‍ ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കേസെടുക്കാന്‍ സാധ്യതയുണ്ട്. പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീടിനു മുന്പില് ബിന്ദുകൃഷ്ണ ഉപവാസം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: