കൊച്ചി: കേരളത്തിന്റെ ആഭ്യന്തര ടൂറിസത്തില്‍ 60 ശതമാനം ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ളതാണ്. വിദേശ ടൂറിസ്റ്റുകള്‍ക്ക് വിരുന്നൊരുക്കാന്‍ ആഡംബര ഹോട്ടലുകളും മദ്യവില്‍പ്പന ശാലകളും സൗകര്യങ്ങളും വേണമെന്ന് വാദിക്കുന്നവര്‍ പക്ഷേ ഈ കണക്ക് കാണുന്നില്ല. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരാകട്ടെ ടൂറിസത്തിനു സംസ്കാരത്തിന്റെ അടിത്തറയുണ്ടാക്കി. അങ്ങനെ നടപ്പാക്കാന്‍ ആസൂത്രണം ചെയ്ത പദ്ധതികളുടെ നിര്‍വഹണത്തിന് നിയോഗിക്കപ്പെട്ട മന്ത്രി കെ.ജെ. അല്‍ഫോണ്‍സ് കണ്ണന്താനം കേരളത്തിന് നല്കിയ പ്രത്യേക ശ്രദ്ധ സംസ്ഥാനത്തിന് വലിയ നേട്ടമാണുണ്ടാക്കിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്ശന് എന്ന പദ്ധതിയിലെ സ്പിരിച്വല്‍ സര്‍ക്ക്യൂട്ട് മൂന്നില്‍ പെടുത്തി 85.23 കോടി രൂപയുടെ വികസന പദ്ധതികളാണ് മന്ത്രിയും എന്‍ഡിഎയുടെ എറണാകളും മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം ആവിഷ്കരിച്ചിട്ടുള്ളത്.
പതിനാല് ജില്ലകളില്‍ 133 ആത്മീയ കേന്ദ്രങ്ങള്‍ക്കാണ് ധന സഹായം. ഇൗ കേന്ദ്രങ്ങളില്‍ കമ്യൂണിറ്റി ഹാള്‍, അന്നദാന മന്ദിരം, വിവിധാവശ്യങ്ങള്‍ക്കുള്ള ഹാള്‍, പ്രാഥമികാവശ്യ സംവിധാനം, പാര്‍ക്കിങ് സൗകര്യം തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങള്‍ ഒരുക്കാനാണ് ഈ പണം വിനിയോഗിക്കുക.
പ്രദേശങ്ങളുടെ ചരിത്ര- സാംസ്കാരിക- ആത്മീയ പ്രത്യേകതകള്‍ പരിഗണിച്ചാണ് ഈ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തത്. അതില്‍ കൊടുങ്ങല്ലൂരെ ചേരമാന്‍ ജുമാ മസ്ജിദും ഇരിങ്ങാലക്കുടയിലെ കൂടല്‍ മാണിക്യ ക്ഷേത്രവും മലയാറ്റൂരെ സെന്റ് തോമസ് പള്ളിയുമുണ്ട്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സാംസ്കാരിക ടൂറിസത്തിന്റെ പോഷണത്തിന് 2014-15 ല്‍ ആരംഭിച്ച ഈ പദ്ധതിയില്‍ ഇതിനകം 6131.88 കോടി രൂപ 30 സംസ്ഥാനങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: