തിരുവനന്തപുരം: ഗുണ്ടാനിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ ഭേദഗതിയനുസരിച്ച് കരുതല്‍ തടങ്കല്‍ ഒരു വര്‍ഷമാക്കി. നിലവില്‍ ആറ് മാസമാണ് കരുതല്‍ തടങ്കല്‍ കാലാവധി. കൂടാതെ മണല്‍ക്കടത്ത്, ചെയിന്‍ തട്ടിപ്പ് എന്നീ കേസുകളില്‍ പ്രതികളായവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഒപ്പുവെച്ച ഫയല്‍ നിയമഭേദഗതിയുടെ കരട് തയാറാക്കാനായി ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്. നിയമവകുപ്പിന്റെ ഭേദഗതി കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനമെടുക്കുക. വരുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്ല് സഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിലാകുന്നവരെ ഗുണ്ടകളെന്നും റൗഡികളെന്നും രണ്ടായി തിരിക്കാനും നിയമഭേദഗതിയുണ്ട്. ക്വട്ടേഷന്‍ ആക്രമണം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരായിരിക്കും റൗഡികളുടെ ഗണത്തില്‍പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: