അഗര്‍ത്തല: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപി സഖ്യം തൂത്തുവാരുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. രാജ്യത്ത് മോദി തരംഗം സുനാമി പോലെ ആഞ്ഞടിക്കും. മറ്റുള്ളവരെല്ലാം കടപുഴകും. 25 വര്‍ഷം സിപിഐഎം ഭരിച്ച സംസ്ഥാനമാണ് ത്രിപുര. ആ സിപിഐഎമ്മിനെയാണ് ഇവിടെ പുറത്താക്കിയത്. കേരളം അത്രയൊന്നുമില്ലല്ലോ. ഈ തെരഞ്ഞെടുപ്പോടെ ത്രിപുരയില്‍ സിപിഐഎമ്മിന്റെ അടിവേര് ഇളകുമെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു.
‘ത്രിപുരയിലെ സിപിഐഎം ഭരണം അവസാനിപ്പിക്കാമെന്ന് ആരെങ്കിലും കരുതിയതാണോ? നരേന്ദ്ര മോദിയിലൂടെ ത്രിപുര മുക്തമായി. ബിജെപിയും കോണ്‍ഗ്രസും സിപിഐഎമ്മും ഒന്നുമല്ല ത്രിപുരയിലെ ജനത്തിന്റെ വിഷയം. അവര്‍ വീണ്ടും മോദിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നു. 20 സീറ്റെങ്കിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി നേടും. അതില്‍ കൂടുതലും നേടാം’ ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: