ന്യൂദല്‍ഹി: കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ. ഗ്രൂപ്പ് വീതംവയ്പ്പാണ് നടന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.
കേരളത്തില്‍ പ്രബലമായ രണ്ട് ഗ്രൂപ്പുകളുണ്ട്. കഴിവുള്ളവരെ കണ്ടെത്തുന്നതിന് പകരം സ്ഥാനാര്‍ഥികളെ ഇവര്‍ പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്. എത്രയോ വര്‍ഷമായി നടക്കുകയാണിത്.
സങ്കുചിത താത്പര്യങ്ങളുള്ള നേതാക്കള്‍ക്ക് ഗ്രൂപ്പിനപ്പുറം പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. പക്വതയോടെയല്ല സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നത്.
രാഹുലിനെ മത്സരിക്കാന്‍ ക്ഷണിച്ചുവെന്നാണ് കേരളത്തിലെ നേതാക്കള്‍ പറഞ്ഞത്. രാഹുല്‍ പ്രതികരിച്ചിട്ടില്ല. കര്‍ണാടകമാണ് ആദ്യം ക്ഷണിച്ചത്. പിന്നീട് തമിഴ്നാടും. അനുകൂലമായി ആരോടും പ്രതികരിച്ചിട്ടില്ല. ഇതില്‍ കവിഞ്ഞ് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വസ്തുതാപരമല്ല, ചാക്കോ വ്യക്തമാക്കി. രാഹുല്‍ വയനാട് മത്സരിക്കുമെന്ന് കേരളത്തിലെ നേതാക്കള്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: