ചെന്നൈ : വീരവാദം മുഴക്കി രാഷ്ട്രീയത്തിലേക്കു വന്ന കമലഹസനും പേടിച്ചോടുന്നു. ജയലളിതയും കരണാനിധിയും കളം വിട്ട തമിഴ് രാഷ്ട്രീയത്തില്‍ കളം പിടിക്കാമെന്ന മോഹത്തിലാണ് ‘മക്കള്‍ നീതി മയ്യം’ എന്ന പാര്‍ട്ടിയുണ്ടാക്കി കമല്‍ രംഗത്തുവന്നത്. പിണറായി വിജയന് , അരവിന്ദ് കെജ്റ്വാള് തുടങ്ങിയവരുടെ പിന്തുണയോടെയായിരുന്നു ഇത്. എന്നാല്‍ സൂപ്പര്‍താരത്തിന് രാഷ്ട്രീയ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.
‘മല്‍സരിക്കാന്‍ താല്പര്യമുണ്ട്. പാര്‍ട്ടി അണികളുടെ സമ്മതവും ഉപദേശവും കാത്തിരിക്കുന്നു. മക്കള്‍ നീതി മയ്യത്തിന്റെ രണ്ടാം സ്ഥാനാര്‍ഥിപ്പട്ടികയില്‍ വലിയ ചില പേരുകള്‍ ഉണ്ടാകും’ എന്നൊക്കെ കഴിഞ്ഞ ദിവസം വരെ പറഞ്ഞിരുന്ന കമല്‍ ചുവടുമാറുകയായിരുന്നു.
‘മക്കള്‍ നീതി മയ്യം’ മുഴുവന്‍ സീറ്റിലേക്കും പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കമല്‍ മല്‍സരിക്കുമെന്നു സൂചനയുള്ള പൊള്ളാച്ചി, രാമനാഥപുരം മണ്ഡലങ്ങള്‍ ഇല്ലാതിരുന്ന ആദ്യ പട്ടിക ഇറക്കിയപ്പോള്‍ മത്സരിക്കുമെന്ന തോന്നലുണ്ടായി. രണ്ടാംഘട്ട പട്ടിക ഞായറാഴ്ച പുറത്തിറക്കിയപ്പോഴാണു ചിത്രം തെളിഞ്ഞത്- കമല്‍ മല്‍സരത്തിനില്ല.
രാമനാഥപുരമായിരുന്നു കമല്‍ കണ്ടുവെച്ചിരുന്ന മണ്ഡലം. അവിടെ അണ്ണാ ഡിഎംകെ മുന്നണിയില്‍ ബിജെപിയും ഡിഎംകെ മുന്നണിയില്‍ മുസ്ലിം ലീഗുമാണു പോരാടുന്നത്. ഇവിടെ വോട്ട് സമാഹരണം എളുപ്പമാകുമെന്നായിരുന്നു കണക്കൂകൂട്ടല്‍. പക്ഷേ അന്തിമവിശകലനത്തില്‍ കമല്‍ പിന്മാറുകയായിരുന്നു. പൊള്ളാച്ചിയും പരിഗണിച്ചു.അവിടെ ഡിഎംകെ അണ്ണാഡിഎംകെ നേര്‍ക്കുനേര്‍ പോരാട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: