ന്യൂദല്‍ഹി: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ല. സര്‍ക്കാരിന് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപക്കാമെന്നും ചീഫ് ജസ്റ്റീസ് ഉത്തരവിട്ടു.
ശബരിമല നിരീക്ഷണ സമിതിയെ ഹൈക്കോടതി നിയമിച്ച നടപടിയിലും ഇടപെടാനിക്കില്ലെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ഈ ഹര്‍ജി പിന്‍വലിക്കാന്‍ തയാറാണെന്ന് കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: