മഥുര: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ക്ഷേത്രദര്‍ശനം നടത്തി ഹേമ മാലിനി.
മഥുരയില്‍ നിന്നുള്ള ലോക്സഭാ സ്ഥാനാര്‍ഥിയായി വീണ്ടും തന്നെ തെരഞ്ഞെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ഹേമാമാലിനി നന്ദി അറിയിച്ചു. ഇവിടെ നിന്ന് ഞാന്‍ വീണ്ടും മത്സരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.
മഥുരയുടെ വികസനത്തിനായി പ്രവര്‍ത്തിക്കും. ജനങ്ങള്‍ എന്റെ പ്രവര്‍ത്തനം ഇഷ്ടപ്പെടുന്നു, ഹേമ പറഞ്ഞു. മഥുര ലോക്സഭാ മണ്ഡലത്തില്‍ നിന്ന് രണ്ടാം തവണയാണ് ഹേമമാലിനി ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. 2014ല്‍ വലിയ ഭൂരിപക്ഷത്തോടെ രാഷ്ട്രീയ ദളിന്റെ ജയന്ത് ചൗധരിയെ പരാജയപ്പെടുത്തി. ഏപ്രില്‍ 18നാണ് മഥുരയില്‍ വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: