ന്യൂദല്‍ഹി: പ്രിയങ്ക വാദ്രയുടെ ഗംഗാ യാത്രയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി.
ഞാന്‍ (മോദി സര്‍ക്കാരിലെ ഗതാഗത മന്ത്രി) അലഹബാദ് – വാരാണസി ജലപാതയുണ്ടാക്കിയിരുന്നില്ലെങ്കില് പ്രിയങ്ക എങ്ങനെ ബോട്ടില്‍ സഞ്ചരിക്കുമായിരുന്നു? അവര്‍ ഗംഗാ ജലം കുടിക്കുകയും ചെയ്തു. യുപിഎ ഭരണകാലത്ത് അവര്‍ക്ക് ഗംഗാജലം കുടിക്കാന്‍ കഴിയുമായിരുന്നോ? എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ ഗഡ്ക്കരി ചോദിച്ചു.
2020 മാര്‍ച്ചോടെ ഗംഗ നൂറു ശതമാനവും ശുദ്ധമാകും. അവര്‍ ഗംഗാ ജലം കുടിച്ചതിനും ബോട്ട് യാത്ര നടത്തിയതിനും അര്‍ഥം അവര്‍ ഞങ്ങളുടെ നല്ല പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുവെന്നാണ്.
നമ്മുടെ പാരമ്പര്യമായ ഗംഗയും നമ്മുടെ സംസ്കാരവും നാം തിരികെ പ്രതിഷ്ഠിക്കും. യമുന വൃത്തിയാക്കാനുള്ള ശ്രമങ്ങളും തുടങ്ങി. ഇതിനുള്ള 13 പദ്ധതികള്‍ പുരോഗമിക്കുന്നു. യമുനയില്‍ മലിജലം കലരുന്നത് തടയും. ഒരു വര്‍ഷത്തിനകം വലിയ മാറ്റങ്ങള്‍ ഉണ്ടാകും, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: