അമേഠി: അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മകനും രംഗത്ത്. ഹാജി സുല്‍ത്താന്‍ ഖാന്റെ മകന് ഹാജി ഹരൂണ്‍ റഷീദ് ആണ് രാഹുലിനെതിരെ മത്സരിക്കുന്നത്. കോണ്‍ഗ്രസ് തങ്ങളെ അകറ്റിനിര്‍ത്തുന്നുവെന്നാണ് ഹാരൂണ്‍ പറയുന്നത്.
1991ല്‍ രാജീവ് ഗാന്ധിയേയും 1998ല്‍ സോണിയാ ഗാന്ധിയേയും പിന്തുണച്ച് നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെച്ച ആളാണ് ഹാജി സുല്‍ത്താന്‍ ഖാന്. സ്ഥലത്തെ കോണ്‍ഗ്രസ് നേതൃത്വവും സമുദായത്തോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും ഹാരൂണ്‍ പറയുന്നു. പ്രദേശത്തിന്റെ വികസനത്തിലും കാര്യമായ ശ്രദ്ധയില്ല. മണ്ഡലത്തില്‍ 6.5 ലക്ഷം മുസ്ലീങ്ങളുണ്ടെന്നും അവര്‍ കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യുമെന്നും ഹാരൂണ്‍ വ്യക്തമാക്കി.
2004 മുതല്‍ തുടര്‍ച്ചയായി രാഹുല്‍ ഗാന്ധിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇത്തവണയും ഇവിടെ ബിജെപിക്കായി സ്മൃതി ഇറാനിയാണ് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: