തിരുവനന്തപുരം: പതിമൂന്ന് വയസില്‍ താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്നത് ബാലാവകാശ കമ്മീഷന് വിലക്കി. പിന്‍സീറ്റുകളെ അപേക്ഷിച്ച് മുന്‍സീറ്റില്‍ ഇരിക്കുന്നത് അപകട സാധ്യത കൂടുതലാണെന്ന് കണ്ടാണ് നടപടി. കൂടാതെ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കാന്‍ നിയമഭേദഗതി ചെയ്യാനും മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്കി.
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറും മകള്‍ തേജസ്വിനി ബാലയും മരിച്ച സംഭവത്തെത്തുടര്‍ന്ന് കമ്മീഷന് സ്വമേധയാ എടുത്ത കേസിലാണ് നടപടി. സീറ്റ് ബെല്‍റ്റ് മുതിര്‍ന്നവര്‍ക്കാണ് അനുയോജ്യം. കുട്ടികളെ സംബന്ധിച്ച് പിന്‍സീറ്റാണ് സുരക്ഷിതം. ചൈല്‍ഡ് സീറ്റ് ഉപയോഗിക്കുമ്പോള്‍ കുട്ടികള്‍ക്ക് തരത്തിനുള്ള സീറ്റ് ബെല്‍റ്റുകള്‍ അതില്‍ തന്നെയുണ്ടാകും. ചൈല്‍ഡ് സീറ്റിനായി ബോധവത്കരണം നടത്തുന്നതിന് ഗതാഗത കമ്മീഷനും വിനിതാ-ശിശു വികസന വകുപ്പും മുന്‍കൈയെടുക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
അതേസമയം, പാശ്ചാത്യ രാജ്യങ്ങളില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി ചൈല്‍ഡ് സീറ്റുകള്‍ നിര്‍ബന്ധമാണ്. 4 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റ് ഉപയോഗിക്കണമെന്നതും പത്ത് വയസിന് താഴെയുള്ള കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്താന്‍ പാടില്ലെന്നതും അവിടെ നിയമമാണ്. ഇത് പാലിക്കാത്തവരില്‍ നിന്നും ഇന്ത്യന്‍ രൂപ അനുസരിച്ച് ഏഴായിരം രൂപ വരെ ഫൈന്‍ ഈടാക്കുന്നുണ്ട്. ടാക്സി കാറുകളും സ്വകാര്യ വാഹനങ്ങളുമടക്കം ഇത്തരം മാനദണ്ഡങ്ങള്‍ പാലിച്ചാണ് നഗരത്തില്‍ ഓടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: