കാസര്‍കോട്: ജനഹൃദയങ്ങള്‍ കീഴടക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാറിന് നാടെങ്ങും വന്‍സ്വീകരണം. സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന്റെ ബഹുമുഖ മേഖലകളില്‍ നിറഞ്ഞുനില്ക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ജന മനസ്സുകളെ ആവേശോജ്ജ്വലമാക്കി പ്രയാണം തുടരുകയാണ്.
നരേന്ദ്രമോദി സര്‍ക്കാറിന്റെ വികസനത്തിന് രാഷ്ട്രീയമില്ലെന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് പ്രചരണം മുന്നേറുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍ കടന്നുപോകുന്ന വഴിത്താരകളില്‍ ലഭിക്കുന്ന സ്വീകരണം അദ്ദേഹത്തിന്റെ ജന സ്വീകാര്യതയ്ക്കുള്ള തെളിവാകുകയാണ്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ വീണ്ടും കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും ഭരണത്തില്‍ കാസര്‍ക്കോടിന്റെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ രവീശതന്ത്രി കുണ്ടാറും ഉണ്ടാകണമെന്ന് ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു.
രാവിലെ വിഘ്നേശ്വര സാന്നിധ്യം കൊണ്ട് പുണ്യഭൂമിയായ മധൂരിലെ പൗരപ്രമുഖരെ സന്ദര്‍ശിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ഉളിയത്തടുക്ക ശ്രീശക്തി ഭജന മന്ദിരത്തില്‍ അദ്ദേഹത്തെ പുരോഹിതരത്ന വി.കെ.കേശവാചാര്യ, പ്രസിഡന്റ് ആര്.സന്തോഷ് ഗട്ടി, രാമ അഡിഗ, ജോ.സെക്രട്ടറി വിജയന്, നവീന്‍ കുമാര്‍ ഷെട്ടി, വി.മണികണ്ഠന്, രതീഷ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കുമ്പഡാജെ പഞ്ചായത്ത് ലക്ഷ്യമാക്കിയുള്ള പ്രയാണത്തില്‍ ബിഎംഎസ് കുതിരപ്പാടി യൂണിറ്റ് ഓഫീസിനു മുന്നില്‍ കാത്തുനിന്ന പ്രവര്‍ത്തകരുമായി അല്‍പ്പനേരം ചെലവഴിച്ചു. പ്രസിഡന്റ് പുണിത് കുമാര്‍ മാന്യ, സെക്രട്ടറി കെ.കെ.കിരണ്‍, ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റ് ഹരീഷ് സിദ്ധിബയല്‍ തുടങ്ങിയവര്‍ ഹാരാര്‍പ്പണം ചെയ്ത് അദ്ദേഹത്തെ സ്വീകരിച്ചു.
എന്‍ഡിഎ കാസര്‍കോട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്, ബദിയഡുക്കയിലെ ബിജെപി കാസര്‍കോട് മണ്ഡലം കമ്മറ്റി ഓഫീസ് സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗം എം.സഞ്ജീവഷെട്ടി, സംസ്ഥാന സമിതിയംഗം പി.സുരേഷ് കുമാര്‍ ഷെട്ടി, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ശിവകൃഷ്ണ ഭട്ട്, ജില്ലാ വൈസ് പ്രസിഡന്റ് രാമപ്പ മഞ്ചേശ്വരം, ആര്‍എസ്എസ് താലൂക്ക് സംഘചാലക് ശിവശങ്കര്‍ ഭട്ട്, ബിജെപി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കുമാരന് കുതിരപ്പാടി, ഹരീഷ് നാരംമ്പാടി, ഒബിസി മോര്‍ച്ച മണ്ഡലം സെക്രട്ടറി ഗോപാലകൃഷ്ണന് നാരംമ്പാടി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഹരീഷ് ഗോസാഡ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വിടവാങ്ങിയ മഹാകവി കിഞ്ഞണ്ണറൈയുടെ വീട് സന്ദര്‍ശിച്ചു. മകന് കൃഷ്ണപ്രദീപ് റൈ അദ്ദേഹത്തെ സ്വീകരിച്ചു. ആരതി പ്രദീപ്, രഘുരാജ, ബിജെപി പഞ്ചായത്ത് അധ്യക്ഷന്‍ ബാലകൃഷ്ണ ഷെട്ടി, നാരായണന് മാസ്റ്റര്‍, വിശ്വനാഥ പ്രഭു തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ അഗല്‍പ്പാടി ശ്രീ ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ കാത്ത് സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെ നിരവധി പേര് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വാസുദേവ ഭട്ട് ഉപ്പംകള, ശ്രീകൃഷ്ണ ഭട്ട്, തിമ്മപ്പറൈ തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. കുമ്പഡാജെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും, ഏത്തടുക്കയിലും നിരവധി ഭവനങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. കുമ്പഡാജെ പഞ്ചായത്തിലെ കുത്തക്കള കോളനിയില്‍ വന്‍ സ്വീകരണമാണ് രവീശതന്ത്രി കുണ്ടാറിന് ലഭിച്ചത്. കാസര്‍കോടിന്റെ വികസനക്കുതിപ്പിന് കരുത്തേകാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും, അതിന് കരുത്തേകാന്‍ രവീശതന്ത്രി കുണ്ടാര്‍ വിജയിക്കേണ്ടത് അനിവാര്യമാണെന്നാണ് ഓരോ വോട്ടര്‍മാരും പറയുന്നത്.
ആവേശോജ്ജ്വല സ്വീകരണങ്ങളേറ്റു വാങ്ങി പ്രയാണം തുടരുമ്പോള്‍ സമയത്ത് ഓടിയെത്താനാകാതെ സ്ഥാനാര്‍ത്ഥിയും, നേതാക്കളും കുഴങ്ങുമ്പോള്‍ ആവേശം ഒട്ടും ചോര്‍ന്നു പോകാതെ എന്‍ഡിഎയെ സ്വീകരിക്കുന്ന ജനക്കൂട്ടം രവീശതന്ത്രി കുണ്ടാറിനെയും കാത്തുനില്‍ക്കുന്നതാണ് എങ്ങും കാണാന്‍ സാധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: