ലഖ്നൗ: യുപിയിലെ അമേത്തിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെടുമെന്ന ഭീതിതിയില് സുരക്ഷിത മണ്ഡലം തേടി അലയുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന് കോണ്‍ഗ്രസില്‍ നിന്നു തന്നെ പാര. രാഹുലിനെതിരെ അമേത്തിയില്‍ മത്സരിക്കാന്‍ ഒുങ്ങുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹാജി സുല്‍ത്താന്‍ ഖാന്റെ മകന് ഹാജി ഹാറൂണ്‍ റഷീദ്.
91ലെ തെരഞ്ഞെടുപ്പില്‍ രാജീവിന്റെ പേരും 99ല്‍ സോണിയയുടെ പേരും നിര്‍ദേശിച്ച് നാമനിര്‍ദേശ പത്രിക നല്‍കിയയാളാണ് ഹാജി സുല്‍ത്താന്‍ ഖാന്. പാര്‍ട്ടി എന്നെ പൂര്‍ണമായും തഴയുകയായിരുന്നു, ഖാന് പറയുന്നു.പാര്‍ട്ടിയോട് എന്നും കൂറുപുലര്‍ത്തിയിരുന്ന ഖാന്റെ മകന്റെ രംഗപ്രവേശം കോണ്‍ഗ്രസിനെ തെല്ലൊന്നുമില്ല അലട്ടുന്നത്. പ്രദേശികമായി നല്ല സ്വാധീനമുള്ളയാളാണ് സുല്‍ത്താന്‍ ഖാന്.
മണ്ഡലത്തില്‍ ആറര ലക്ഷം മുസ്ലിങ്ങളാണുള്ളത്. ഞങ്ങള്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യും. ഞങ്ങളോടുള്ള അവഗണനയ്ക്ക് തിരിച്ചടി നല്‍കും, ഹാറൂണ്‍ പറഞ്ഞു.2014ലെ തെരഞ്ഞെടുപ്പില്‍ സ്മൃതിക്ക് മൂന്നു ലക്ഷത്തിലേറെ വോട്ടുകള്‍ ലഭിച്ചിരുന്നു. രാഹുലിന് നാലു ലക്ഷത്തിലേറെയും. അഞ്ചു വര്‍ഷമായി മണ്ഡലത്തിലെ സജീവ സാന്നിധ്യമായ സ്മൃതി ഇക്കുറി രാഹുലിനെ തോല്‍പ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങളില്‍ അടക്കം വന്ന വാര്‍ത്തകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: