ചങ്ങനാശേരി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ഭാര്യ കെ. കുമാരിദേവിക്ക് സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച കുമാരി ദേവിയുടെ ഭൗതിക ദേഹം ഇന്നലെ വാഴപ്പള്ളി കിഴക്ക് മോര്‍ക്കുളങ്ങര ഗോപുരത്തിങ്കല്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു. നാടിന്റെ നാനാഭാഗത്തുനിന്നും വന്‍ ജനാവലി അന്തിമോപചാരം അര്‍പ്പിക്കാനായി എത്തി.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്, ശബരിമല കര്‍മസമിതി അഖിലേന്ത്യാ ജന. സെക്രട്ടറി എ.ആര്. മോഹനന്, അയ്യപ്പസേവാ സമാജം അഖിലേന്ത്യാ സെക്രട്ടറി വി.കെ. വിശ്വനാഥന്, സീമാജാഗരണ്‍ അഖിലേന്ത്യാ സംയോജകന്‍ എ. ഗോപാലകൃഷ്ണന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, എന്‍ഡിഎ സ്ഥാനാര്‍ഥിമാരായ കുമ്മനം രാജശേഖരന്, കെ.സുരേന്ദ്രന്, ശോഭ സുരേന്ദ്രന്, പി.സി. തോമസ്, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു,
ബിജെപി ദേശീയസമിതിയംഗം പി.കെ. കൃഷ്ണദാസ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാമന് നായര്‍, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷ്, ബിജെപി സംസ്ഥാന സെക്രട്ടറിമാരായ ജെ. ആര്. പത്മകുമാര്‍, വി.വി. രാജേഷ്, എം.എസ്. കുമാര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, പ്രസാധകന് വി. സദാശിവന് നായര്‍ തുടങ്ങി നിരവധി പേര് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ജന്മഭൂമിക്കുവേണ്ടി കോര്‍പ്പറേറ്റ് അസി. സര്‍ക്കുലേഷന്‍ മാനേജര്‍ എം.വി. ഉണ്ണികൃഷ്ണന് മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: