ന്യൂദല്‍ഹി: കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ ബിജെപിക്കെതിരായ അടുത്ത കള്ളവും പൊളിഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് കള്ളത്തരം പൊളിച്ചടുക്കിയത്. ബിജെപി എംപിയും മുതിര്‍ന്ന നേതാവുമായ കല്‍രാജ് മിശ്ര പ്രതിഷേധക്കാരെ വെടിവയ്ക്കുമെന്ന് ഭീഷണിമുഴക്കിയെന്നു പറഞ്ഞ സുര്‍ജേവാല 22 സെക്കന്‍ഡ് നീളുന്ന വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒരു പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കെ ചിലര്‍ കല്‍രാജ് മിശ്രക്കെതിരെ പ്രതിഷേധിച്ചിരുന്നു.
ഞാന്‍ വേദിവിട്ട് ഇറങ്ങിവന്ന് ഇവരെ വെടിവച്ചു കൊല്ലുമെന്ന് മിശ്ര പറഞ്ഞുവെന്നായിരുന്നു സുര്‍ജേവാല തട്ടിവിട്ടത്. ബിജെപിയുടെ അക്രമം നിറഞ്ഞ മാനസികാവസ്ഥയാണിത് കാണിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. ഹിന്ദിയിലുള്ള ട്വീറ്റിനൊപ്പം വീഡിയോയും പറത്തുവിട്ടു. ഇത് വലിയ വിവാദമായി. ഇതോടെ കല്‍രാജ് മിശ്രയുടെ പ്രസംഗം മുഴുവന്‍ ടൈംസ് പുറത്തുവിട്ടു.
മിശ്ര പറഞ്ഞിങ്ങനെ: ”ഇവിടെ പ്രശ്നമുണ്ടാക്കണമെന്ന് ചിലര്‍ ആഗ്രഹിച്ചാല്‍ അവര്‍ ഇറങ്ങിപ്പോയി മറ്റെവിടെങ്കിലും ബഹളമുണ്ടാക്കാന്‍ ഞാന്‍ അവരോട് അഭ്യര്‍ഥിക്കും, ജനക്കൂട്ടത്തില്‍ റൗഡിയായി പെരുമാറുകയും ഞാന്‍ മോദിയുടെ ആളാണെന്ന് പറയുകയും ചെയ്യുന്നത് കള്ളമാണ്. ഇന്ന് ഇന്ത്യ മുഴുവന്‍ മോദിക്കു പിന്നില്‍ അണിനിരന്നിരിക്കുന്നു. ഇവിടെ നിങ്ങള്‍ പ്രസംഗം നശിപ്പിക്കാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ക്ക് നാണമില്ലേ? ദേശീയവാദികളാണെന്നാണ് നിങ്ങള്‍ പറയുന്നത്.
രാജ്യത്തെപ്പറ്റി നിങ്ങള്‍ ചിന്തിക്കൂ, സ്ഥാനാര്‍ഥിയെ നോക്കൂ. ഞാന്‍ ദിയോറിയിയിലെ എംപിയാണ്. എന്നിട്ടും ഇനി മത്സരിക്കാനില്ലെന്നാണ് ഞാന്‍ പറഞ്ഞത്. 75 കഴിഞ്ഞവര്‍ മാറിനില്‍ക്കണമെന്നാണ് പാര്‍ട്ടി പറഞ്ഞത്. എനിക്ക് 80 കഴിഞ്ഞു. ഞാന്‍ മത്സരിക്കില്ലെന്നു പറഞ്ഞു. നിങ്ങള്‍ ടിവി കാണാറില്ലേ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുക ഒരു മാനദണ്ഡമല്ല. സുഹൃത്തുക്കളേ ഇത് മോശമായി തോന്നുന്നു. എന്റെ സ്ഥലത്തായിരുന്നുവെങ്കില്‍ ഞാന്‍ ഇറങ്ങിവന്ന് നിങ്ങളുമായി സംസാരിക്കുമായിരുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: