ലിസ്ബണ്‍: നായകന് ക്രിസ്റ്റ്യനോ റൊണാള്‍ഡോ പരിക്ക് മൂലം കളിക്കളം വിട്ട മത്സരത്തില്‍ നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന് സമനില. യോഗ്യതാ റൗണ്ടില്‍ സെര്‍ബിയയാണ് ചാമ്പ്യന്മാരെ തളച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ നേടി. തുടയ്ക്ക് പരിക്കേറ്റ റൊണാള്‍ഡോ മുപ്പതാം മിനിറ്റിലാണ് കളിക്കളം വിട്ടത്.
യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗലിന്റെ തുടര്‍ച്ചയായ രണ്ടാം സമനിലയാണ്. ആദ്യ മത്സരത്തില്‍ ഉക്രെയിനും പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചിരുന്നു.തുടക്കത്തില്‍ തന്നെ പോര്‍ച്ചുഗലിന്റെ വില്യം കാര്‍വാലോ അവസരം തുലച്ചു. സെര്‍ബിയുടെ പ്രതിരോധം പന്ത് അടിച്ചകറ്റുന്നതില്‍ പരാജയപ്പെട്ടു. പന്ത് നേരെ കാര്‍വാലോയുടെ ബൂട്ടിലാണ് എത്തിയത്. കാര്‍വാലോ ഷോട്ടെടുത്തെങ്കിലും പന്ത് പുറത്തേക്ക് പറന്നു.
രണ്ട് മിനിറ്റുകള്‍ക്ക് ശേഷം സെര്‍ബിയ മുന്നിലെത്തി. പെനാല്‍റ്റി ഗോളാക്കി ടാഡിക്കാണ് ഗോള്‍ നേടിയത്. പ്രത്യാക്രമണം നടത്തിയ റൊണാള്‍ഡോയുടെ ഉഗ്രനടി സെര്‍ബിയന്‍ ഗോളി ആയാസപ്പെട്ട് രക്ഷപ്പെടുത്തി. ഇടവേളയ്ക്ക് മൂന്ന്് മിനിറ്റുള്ളപ്പോള്‍ പോര്‍ച്ചുഗല്‍ ഗോള്‍ മടക്കി. പോര്‍ട്ടോ താരം ഡാനിലോ പെരേരയുടെ ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് സെര്‍ബിയയുടെ വലയില്‍ കയറി.പോര്‍ച്ചുഗല്‍ ജൂണ്‍ അഞ്ചിന് നേഷന്‍സ് ലീഗിന്റെ സെമിഫൈനലില്‍ സ്വിറ്റ്സര്‍ലന്‍ഡുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: