കൊല്‍ക്കത്ത: മങ്കാദിങ്ങിലൂടെ രാജസ്ഥാന് റോയല്‍സിനെ വീഴ്ത്തി ഐപിഎല്ലില്‍ ആദ്യ വിജയമാഘോഷിച്ച കിങ്ങ്സ് ഇലവന് പഞ്ചാബ് രണ്ടാം പോരിനിറങ്ങുന്നു. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ അവര്‍ കൊല്‍ക്കത്ത നൈറ്റ്് റൈഡേഴ്സിനെ നേരിടും. രാത്രി എട്ടിന് മത്സരം ആരംഭിക്കും.
തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും പോരിനിറങ്ങുന്നത്. ദിനേശ് കാര്‍ത്തിക് നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യ മത്സരത്തില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ചിരുന്നു.
അടിച്ചുതകര്‍ത്തു രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കാന്‍ ശ്രമിച്ച ഓപ്പണര്‍ ജോസ് ബട്്ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയാണ് ക്യാപ്റ്റന്‍ അശ്വിന് കിങ്ങ്സ് ഇലവന് പഞ്ചാബിന് ഈ സീസണിലെ ആദ്യ വിജയം സമ്മാനിച്ചത്. അശ്വിന്റെ ഈ ചതിപ്രയോഗത്തെ പല പ്രമുഖ കളിക്കാരും ശക്തമായി വിമര്‍ശിച്ചു.
രാജസ്ഥാനെതിരെ അടിച്ചുകളിച്ച് 79 റണ്‍സ് കുറിച്ച ക്രിസ് ഗെയിലാണ് കിങ്ങ്സ് ഇലവന് പഞ്ചാബിന്റെ ശക്തി. കൊല്‍ക്കത്തയുടെ സ്പിന്നാക്രമണത്തെ അടിച്ചുനിരത്തി ഗെയില്‍ കിങ്ങ്സ് ഇവന് മികച്ച സ്കോര്‍ ഒരുക്കുമെന്നാണ് പ്രതീക്ഷ.
ഗെയിലിനെപ്പോലെ അടിച്ചുതകര്‍ക്കാന്‍ കഴിയുന്ന ആന്ദ്രെ റസ്സലിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. സണ്‍ റൈസേഴ്സിനെതിരായ ആദ്യ മത്സരത്തില 19 പന്തില്‍ 49 റണ്‍സുമായി അജയ്യനായി നിന്ന് റസ്സല്‍ ടീമിന് വിജയമൊരുക്കി.
ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഓപ്പണറും സ്പിന്നറുമായ സുനില്‍ നരെയ്ന് ഇന്ന് കൊല്‍ക്കത്തക്കായി കളിച്ചേക്കും. കൊല്‍ക്കത്തയുടെ അടുത്ത നാല് മത്സരങ്ങളും എവേ മത്സരങ്ങളാണ്. അതിനാല്‍ സ്വന്തം തട്ടകത്തിലെ രണ്ടാം മത്സരത്തിലും വിജയം നേടി ആത്മിവിശ്വസത്തോടെ എവേ മത്സരങ്ങളള്ക്ക് തയ്യാറെടുക്കാനുള്ള ഒരുക്കത്തിലാണ് കൊല്‍ക്കത്ത. അടുത്തമാസം 12 നാണ് കൊല്‍ക്കത്തയുടെ അടുത്ത നാട്ടങ്കം. അന്ന് അവര്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ എതിരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: